Pages

Tuesday, November 29, 2011

തര്‍പ്പണവും ശ്രാദ്ധവും

തര്‍പ്പണവും ശ്രാദ്ധവും

 
തര്‍പ്പണം എന്നുപറഞ്ഞാല്‍ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്ന കര്‍മ്മം എന്നാണ്‌. പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ അവര്‍ക്ക്‌ ഭക്ഷമം നല്‍കുക എന്നതാണ്‌ തര്‍പ്പണം. മാതാപിതാക്കളുടെ മുറിയില്‍ നാല്‌ തലമുറകള്‍ മുമ്പുവരെയുള്ളവരെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ്‌ തര്‍പ്പണം ചെയ്യേണ്ടത്‌. തര്‍പ്പണം നടത്തേണ്ടത്‌ നദിക്കരയിലോ സമുദ്രതീരത്തോ വച്ചാണ്‌. ശ്രാദ്ധം എന്നുപറയുന്നത്‌ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടത്‌. ശ്രാദ്ധം എന്നു പറയുന്ന ശ്രദ്ധാപൂര്‍വ്വം ചെയ്യപ്പെടുന്ന കര്‍മ്മത്തെയാമ്‌. മരിച്ചുപോയ മുന്‍തലമുറയില്‍പ്പെട്ടവരെ പ്രേതലോകത്തില്‍ നിന്ന്‌ പിതൃലോകത്തിലേക്ക്‌ പോകുവാന്‍ സഹായിക്കുന്ന കര്‍മ്മത്തെയാണ്‌ ശ്രാദ്ധം എന്ന കര്‍മ്മംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എല്ലാ മാസവും ശ്രാദ്ധം നടത്തണമെന്നാണ്‌ പറയുന്നത്‌. കാരണം നമ്മുടെ രണ്ടു പക്ഷങ്ങള്‍ കൂടിയതാണ്‌ (കറുത്തപക്ഷം, വെളുത്തപക്ഷം) പിതൃക്കളുടെ ഒരു ദിവസം അതില്‍ കറുത്തപക്ഷം, പിതൃക്കളുടെ പകലും വെളുത്തപക്ഷം അവരുടെ രാത്രിയുമാണ്‌. അതില്‍ കറുത്തപക്ഷത്തിലെ രഅമാവാസി ദിവസമാണ്‌ ശ്രാദ്ധത്തിന്‌ പറ്റിയ ദിവസം. അപ്പോള്‍ എല്ലാ മാസത്തിലേയും കറുത്തപക്ഷ അമാവാസിക്ക്‌ ശ്രാദ്ധം നടത്തിയാല്‍ പിതൃക്കള്‍ക്ക്‌ എല്ലാ ദിവസവും ശ്രാദ്ധം നടത്തയ ഫലമാണ്‌ ഉണ്ടാകുന്നത്‌. ശ്രാദ്ധ ദിവസത്തിന്റെ തലേ ദിവസം പിതൃക്കളോടുള്ള ആദരവ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ (അവരെപ്പറ്റി ചിന്തിച്ച്‌) മാനസികവും, ശാരീരവും വാചികവുമായ ശുദ്ധിയോടെ ഒരു നേരം സൂര്യാസ്തമയത്തിന്‌ മുമ്പ്‌ ഭക്ഷണം കഴിക്കുക.
ശ്രാദ്ധ ദിവസം രാവിലെ കുളിച്ച്‌ ശുദ്ധമായി ആദ്യം തര്‍പ്പണം നടത്തുക. അതിന്‌ ശേഷം ലഘുവായ ഭക്ഷണം കഴിക്കുക. പിന്നീട്‌ വിഭവങ്ങളോടുകൂടിയ ഭക്ഷണം ഒരുക്കി ഉച്ചയ്ക്ക്‌ ശ്രാദ്ധമൂട്ടുക, പിതൃക്കളെ ഉദ്ദേശിച്ച്‌ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ, മറ്റ്‌ മുതിര്‍ന്ന പ്രായക്കാരെയോ, ജ്ഞാനികളെയോ, സജ്ജനങ്ങളെയോ ക്ഷണിച്ച്‌ ആദരിച്ച്‌ അവര്‍ക്ക്‌ ഭക്ഷണം നല്‍കുക. ഈ സമയത്ത്‌ മരിച്ചുപോയ പിതൃക്കള്‍ക്കായി രണ്ട്‌ ഉരുള ചോറും അല്‍പം കറിയും ഒരു ഇലയിലാക്കി വീടിന്‌ വെളിയില്‍ ഉയര്‍ന്ന സ്ഥലത്ത്‌ വയ്ക്കുക. അത്‌ കാക്കയോ മറ്റ്‌ പക്ഷികളോ ഭക്ഷിച്ചാല്‍ പിതൃക്കള്‍ക്ക്‌ തൃപ്തിയായി എന്നൊരു വിശ്വാസം ശക്തിയായി നിലനില്‍ക്കുന്നുണ്ട്‌. എല്ലാ മാസവും ശ്രാദ്ധം നടത്താന്‍ സാധിച്ചില്ലെങ്കില്‍ കൊല്ലത്തില്‍ മൂന്നുതവണ (കുംഭം, കര്‍ക്കിടകം, തുലാം) എന്നീ മാസങ്ങളിലോ അതിനും സാധിച്ചില്ലെങ്കില്‍ തുലാം മാസത്തിലെ അമാവാസിയില്‍ നിശ്ചയമായും ശ്രാദ്ധം ചെയ്യേണ്ടതാണ്‌.

അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ വിശദമായി നടത്തേണ്ടത്‌ ഗൃഹസ്ഥാശ്രമ ജീവിതം നടത്തിയവര്‍ക്കാണ്‌. കുട്ടികള്‍ മരിച്ചാല്‍ അവരെ മണ്ണില്‍ മറവ്‌ ചെയ്താല്‍ മതി. അതുപോലെ അശൗചം പാലിക്കേണ്ട ദിവസം കുറവുമാണ്‌. ഗര്‍ഭസ്ഥശിശു മരിച്ചാല്‍ അതിനെ മറവ്‌ ചെയ്ത്‌ കുളിച്ചാല്‍ അശൗചം തീര്‍ന്നു. പക്ഷേ, അമ്മയുടെ അശൗചം പത്തുദിവസം നീണ്ടുനില്‍ക്കും. ഉപനയന സംസ്കാരം കഴിയാത്ത കുട്ടിയോ അവിവാഹിതയായ പെണ്‍കുട്ടിയോ മരിച്ചാല്‍ വിശദമായ അന്ത്യേഷ്ടി സംസ്കാരം നടത്തേണ്ടതില്ല എന്നാണ്‌ ബൗദ്ധായനഗൃഹ്യസൂത്രം പറയുന്നത്‌.

ഇപ്പോള്‍ അന്തേഷ്ടി സംസാകാരം ഓരോരുത്തരുടെയും സൗകര്യം പോലെയാണ്‌ നടത്തുന്നത്‌. അച്ഛനമ്മമാര്‍ മരിച്ചാല്‍ പോലും പൂര്‍ണമായ തോതിലുള്ള അന്ത്യേഷ്ടി സംസ്കാരം നടത്താതെ ലൗകിക കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇന്ന്‌ ധാരാളമുണ്ട്‌. പരേതന്റെ ശരീരം പൂര്‍ണമായും ദഹിച്ച്‌ ഭസ്മമാകാന്‍ പോലും കാത്തുനില്‍ക്കാതെ, സ്ഥലം വിടുന്ന പുത്രന്മാരുടെ സംഖ്യ ഇന്ന്‌ വര്‍ധിച്ചുവരികയാണ്‌. തങ്ങള്‍ക്ക്‌ ജന്മം നല്‍കിയ അച്ഛനമ്മമാര്‍ക്ക്‌ വിധിയാം വണ്ണം അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ നടത്താതെ അച്ഛനമ്മമാര്‍ക്ക്‌ വിധിയാം വണ്ണം അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ നടത്താതെ ഒഴിഞ്ഞുമാറുന്ന മക്കള്‍ക്ക്‌ പിതൃക്കളുടെ ശാപം ഏല്‍ക്കേണ്ടിവരും. പരമ്പരാഗതമായി തലമുറകളിലൂടെ കൈമാറിവന്ന സംസ്കാരശൃംഖലയെ ദുര്‍ബലപ്പെടുത്തുകയോ അറ്റു പോകുവാന്‍ ഇടവരുത്തുകയോ ചെയ്യുന്നത്‌ വരുന്ന തലമുറയോട്‌ ചെയ്യുന്ന കടുത്ത അനീതിയാണ്‌. ഭാവിതലമുറ ഒരിക്കലും അത്തരക്കാര്‍ക്ക്‌ മാപ്പുനല്‍കില്ല.


- എ.കെ.ബി.നായര്‍

ശ്രാദ്ധം

ശ്രദ്ധയോടും തികഞ്ഞ വിശ്വാസത്തോടും കൂടി ചെയ്യുന്ന ക്രിയയ്ക്കാണ്‌ ശ്രാദ്ധം എന്നുപറയുന്നത്‌. പിതൃക്കളുടെ അനുഗ്രഹം ഏത്‌ വംശത്തിനും അത്യാവശ്യമായതുകൊണ്ട്‌ അതിന്‌ വിഘ്നം വരാതിരിക്കാന്‍ വേണ്ടി ജീവിച്ചിരിക്കുന്ന പിന്‍തലമുറ വര്‍ഷാവര്‍ഷം അനുഷ്ഠിക്കുന്ന അനുസ്മരണദിനമാണ്‌ ശ്രാദ്ധം. ശ്രാദ്ധം പലതരത്തില്‍ ഉണ്ട്‌ -
“ആളുകള്‍ക്ക്‌ ആഹാരം മാത്രം കൊടുത്തു നടത്തുന്നത്‌ അന്ന ശ്രാദ്ധം. സങ്കല്‍പപൂര്‍വ്വം ആചാര്യന്‌ ധനം, സ്വര്‍ണ്ണം തുടങ്ങിയവ ദാനം ചെയ്യുന്നത്‌ ഹിരണ്യശ്രാദ്ധം. ഉണക്കലരി, എള്ള്‌ എന്നിവ നനച്ച്‌ ബലിയിടുന്നത്‌ ആമശ്രാദ്ധം. അമാവാസി തുടങ്ങിയ ദിനങ്ങളില്‍ പിതൃക്കള്‍ക്കുവേണ്ടി നടത്തുന്ന പാര്‍വ്വണശ്രാദ്ധം. പ്രേതാത്മാവിനെ പിതൃക്കളുമായി സംയോജിപ്പിക്കുന്നത്‌ സപിണ്ഡീകരണ ശ്രാദ്ധം. തിഥി നോക്കിയും നക്ഷത്രം നോക്കിയും ശ്രാദ്ധമൂട്ടാറുണ്ട്‌. ഇവ അസ്തമനത്തിന്‌ മുന്‍പ്‌ ആറു നാഴികയെങ്കിലും ഉണ്ടായിരിക്കുമെന്നാണ്‌ പ്രമാണം. മരിച്ച തിഥിയോ നക്ഷത്രമോ ആണ്‌ പ്രധാനമായി വര്‍ഷം തോറും ശ്രാദ്ധം നടത്തുന്നതിന്‌ ഉത്തമം.
ഹൈന്ദവതത്വചിന്തകന്മാര്‍ പരേതന്റെ ആത്മാവിനെ അന്ധമായ അലയാന്‍ വിടുന്നില്ല. ശവസംസ്കാരത്തിന്‌ ശേഷം ചിതയില്‍ നിന്നും സഞ്ചയനം നടത്തി അസ്ഥിശേഖരിച്ച്‌ ഫലവൃക്ഷത്തിന്റെ ചുവട്ടില്‍ നിക്ഷേപിക്കുകയും, അങ്ങനെ ആത്മാവിന്‌ ഫലവൃക്ഷത്തില്‍ താല്‍ക്കാലികാഭയം നല്‍കുകയും ചെയ്യുന്നു. ഈ ഫലവൃക്ഷത്തില്‍ കുടികൊള്ളുന്ന ആത്മാവിന്‌, പിതൃലോകത്തെത്താന്‍ വേണ്ട അവയവപുഷ്ടിയാണ്‌ പതിനഞ്ചുദിവസത്തെ ശേഷക്രിയകള്‍കൊണ്ട്‌ നാം സങ്കല്‍പിക്കുന്നത്‌. പിണ്ഡം എന്ന അടിയന്തിരം 11 -ാ‍ം ദിവസമേ നടത്താവൂ. ചുരുക്കം ചിലര്‍ 15 ദിവസം കഴിഞ്ഞും നടത്താറുണ്ട്‌. ഈ ക്രിയാദികളുടെ, ഉദ്ദേശം, ഫലവൃക്ഷത്തില്‍ തങ്ങിയിരിക്കുന്ന ആത്മാവിനെ പിതൃലോകത്തേക്ക്‌ ഉദ്വസിക്കലാണ്‌. പിതൃലോകം എന്നാല്‍ ചന്ദ്രന്‍ എന്നാണ്‌ സങ്കല്‍പം. അങ്ങിനെ മറ്റ്‌ പിതൃക്കന്മാരുടെ കൂട്ടത്തില്‍ കഴിഞ്ഞുകൂടുന്ന തന്റെ പിതൃക്കളെ എല്ലാവര്‍ഷവും ക്ഷണിച്ചുവരുത്തി ആ ആത്മാവിന്റെ സാന്നിധ്യത്തില്‍ ഒരു ഉത്തമബ്രാഹ്മണന്‌ അന്നദാനവും പ്രതിഗ്രഹവും നല്‍കി പിതൃക്കളെ ഋണമോചിതരാക്കുകയാണ്‌ കൊല്ലന്തോറുമുള്ള ശ്രാദ്ധം കൊണ്ടുദ്ദേശിക്കുന്നത്‌. ഭൂമിയിലെ 365 ദിവസം ചന്ദ്രമണ്ഡലത്തിലെ ഒരു ദിവസം മാത്രമാണ്‌. അപ്പോള്‍ നാം വര്‍ഷത്തിലൊരിക്കല്‍ നിര്‍വഹിക്കുന്ന ശ്രാദ്ധം, പിതൃക്കളെ സംബന്ധിച്ചിടത്തോളം ദിവസംതോറുമാകുന്നു. പിതൃക്രിയകള്‍ ഉത്തമവിശ്വാസത്തോടുകൂടി ചെയ്യേണ്ടതും വെറും വഴിപാടായി കരുതാന്‍ പാടില്ലാത്തതുമാണ്‌. കാരണം, ഇതിന്റെ അടിസ്ഥാനം ഭയമോ പാപപുണ്യങ്ങളോ അല്ല, മറിച്ച്‌ പരേതനോട്‌ ശ്രാദ്ധകര്‍ത്താവിന്‌ തോന്നിയിരുന്ന സ്നേഹവും ബഹുമാനവുമാണ്‌. ബ്രാഹ്മണരുടെ ഇടയില്‍ പ്രഭാതം മുതല്‍ ഉച്ചവരെ നീണ്ടുനില്‍ക്കുന്ന വളരെ വിസ്തരിച്ച ക്രിയാദികളാണുള്ളത്‌. അവിടെ പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ ആവശ്യമായ അന്നദാനത്തിന്‌ ഒരു അതിഥിയും കൂടിയുണ്ടായിരിക്കണം. പക്ഷേ, മറ്റുപലര്‍ക്കിടയിലും ഇത്‌ വെറും ബലിതൂവല്‍ മാത്രമായി ലോപിച്ചുപോയിരിക്കുന്നു. പരദേശി ബ്രാഹ്മണര്‍ എല്ലാ അമാവാസിക്കും പിതൃസ്മരണ പുതുക്കുകയും പിതൃതര്‍പ്പണം നടത്തുകയും ചെയ്യാറുണ്ട്‌. മറ്റു ജാതികളില്‍ കഠിനമായ ലോപം വന്നതുകൊണ്ട്‌ വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രം ബലിയിടുന്ന രീതി നടപ്പിലായിരിക്കുന്നു.

- നീലകണ്ഠന്‍ നമ്പൂതിരി

പിതൃകര്‍മം എന്ന പിതൃശ്രാദ്ധം

പതിനായിരത്തിലധികം വാര്‍ഷങ്ങളായി സചേതനമായി, ഇന്നും ലോകത്തിനം പ്രഭ ചൊരിഞ്ഞുകെണ്ട്‌ നിലകൊള്ളുന്ന ഭാരതീയ സുദൃഢമായ കുടുംബബന്ധം. മാതൃ-പിതൃ-പുത്രീ ബന്ധം ഇതാണ്‌ കുടുംബബന്ധത്തിന്റെ അടിസ്ഥാന ശിലകള്‍. ഈ സുദൃഡമായ ബന്ധം സാധ്യമാക്കുന്നതിന്‌ ഉപദേശങ്ങളും ഗ്രന്ഥങ്ങളും നല്‍കിയതുകൂടാതെ പ്രായോഗിക ജീവിത ചര്യയും നമുക്ക്‌ നല്‍കിയവരാണ്‌ ഭാരതീയ ഋഷിവര്യന്മാര്‍.

വൈദിക ഗ്രന്ഥങ്ങളില്‍ വേദാംഗങ്ങള്‍ ഉള്ളതില്‍ അഞ്ചാമത്തെ വേദാന്തമായ കല്‍പശാസ്ത്രത്തിലെ നാല്‌ പ്രധാന ഭാഗങ്ങളില്‍ ഒരുഭാഗമാണ്‌ പിതൃമേധസൂത്രം. നാം അനുഷ്ഠിക്കുന്ന പിതൃകര്‍മ്മങ്ങളെല്ലാം വിവരിക്കുന്നത്‌ പിതൃമേധ സൂത്രത്തിലാണ്‌. ദേശവും കാലവും കര്‍മ്മവും ആധാരമാക്കി വ്യത്യസ്ത ജനങ്ങള്‍ക്ക്‌ അനുഷ്ഠിക്കാവന്ന വിധത്തിലാണ്‌ പിതൃകര്‍മ്മത്തിലെ സദാചാരങ്ങള്‍ രചിച്ചിരിക്കുന്നത്‌. എല്ലാ രീതികളുടെയും സന്ദേശവും ഉദ്ദേശവും ഒന്നുതന്നെയാണ്‌.

ഭാരതീയമായ എല്ലാ ആചാരങ്ങളും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യചന്ദ്രന്മാരുടെയും ഭൂമിയുടേയും ഭ്രമണവും പ്രദക്ഷിണവുമാണ്‌ സമയത്തിനും കാലത്തിനും നാം ആധാരമായി എടുത്തിരിക്കുന്നത്‌. എല്ലാ കറുത്തവാവു ദിവസങ്ങളിലും പിതൃക്കള്‍ക്കായി തര്‍പ്പണാധികള്‍ നടത്തുന്നതിന്‌ ഒരുകാരണം ഒരുവിശ്വാസമാണ്‌. ചന്ദ്രമണ്ഡലത്തില്‍ നിന്ന്‌ ഈ ദിവസം നമ്മുടെ പിതൃക്കള്‍ അവരുടെ തലമുറകളെ വീക്ഷിക്കുന്നുവത്രേ. മക്കള്‍ അവരെ ഓര്‍ക്കുന്നുണ്ടോ എന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്‌. ഈ പിതൃക്കള്‍ക്കും പിതൃദിനം, പിതൃമാസം, പിതൃവര്‍ഷം എന്നിവയുണ്ട്‌. കര്‍ക്കിടക മാസത്തിലെ കറുത്താവാവില്‍ ചന്ദ്രന്‍ സ്വക്ഷേത്രമായ കര്‍ക്കിടരാശിയിലും സൂര്യനും അതേ രാശിയിലും തന്നെയും നില്‍ക്കുന്നു. ഈ പ്രത്യേകതയായിരിക്കാം കര്‍ക്കിടകത്തിലെ കറുത്തവാവിനുള്ളത്‌.

പിതൃകര്‍മ്മത്തിന്‌ ഒരു ഉജ്വലമായ ലക്ഷ്യമുണ്ട്‌. നമുക്ക്‌ ജന്മം നല്‍കിയ നമ്മുടെ ശരീരത്തിലെ യഥാര്‍ത്ഥ ഉടമസ്ഥരായി നമ്മുടെ മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയും അങ്ങനെ പിറകോട്ടുള്ള തലമുറകളെയും സ്മരിക്കുക. അവരോട്‌ ഈ മനുഷ്യരൂപത്തില്‍ ജന്മം തന്നതിന്‌ നന്ദിപറയുക. ആ നന്ദി പ്രകടനം പ്രായോഗിക ആചാരങ്ങളിലൂടെ വളരുന്ന അടുത്ത തലമുറയ്ക്ക്‌ കാണിച്ചുകൊടുത്തത്‌ “അച്ഛനമ്മമാര്‍ അവരുടെ അച്ഛനമ്മമാരോട്‌ എത്രത്തോളം സ്നേഹ-ബഹുമാനാദി ബന്ധങ്ങള്‍ ഉള്ളവരായിരുന്നു” എന്നറിയിക്കുക. ഈ ഉജ്ജ്വല ആത്മബന്ധവും ഭൗതിക ബന്ധവും ഉറപ്പിക്കുന്ന ചടങ്ങായി ഇതിനെ വിശേഷിപ്പിക്കാം. ഇവിടെ നാം നല്‍കുന്നത്‌ പിതൃക്കള്‍ സ്വീകരിക്കുന്നതിലല്ല. അവര്‍ സ്വീകരിച്ച്‌ അനുഗ്രഹിക്കണമേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നതിലാണ്‌ പിതൃകര്‍മ്മം. അരുടെ മക്കള്‍ സത്യം-ധര്‍മ്മം-നീതി ന്യായം ഈ പന്ഥാവിലൂടെ ചലിക്കുന്നുവെന്ന്‌ അവരെ അറിയിക്കുന്നതുകൂടി ഇതിന്റെ സന്ദേശമാണ്‌.

Friday, November 25, 2011

ഹിന്ദു ന്യൂനപക്ഷം ആയാല്‍ ....! ഹിന്ദുക്കള്‍ക്ക് നീതി എവിടെ ..?

ഹിന്ദു ന്യൂനപക്ഷം ആയാല്‍ ....!

ഹിന്ദുക്കള്‍ക്ക് നീതി എവിടെ  ..?
ഇതൊന്നും കണ്ടില്ലെന്നു   
നടിക്കുന്നവര്‍ ആണോ 
മതേതരക്കാര്‍ !!

പാക്കിസ്ഥാനില്‍ ഭൂരിപക്ഷം ആയ 
ഇസ്ലാമികവാദികള്‍  
ഇതിനെ എങ്ങിനെ നോക്കിക്കാണുന്നു ..?

Thursday, November 24, 2011

ശ്രീ നാരായണഗുരു

ശ്രീ നാരായണഗുരു

 
ബാലന്മാര്‍ക്ക്‌ നല്ലൊരു ഉല്ലാസവേദിയാണ്‌ ചെമ്പഴന്തി. ഓടിക്കളിക്കാന്‍ വെളിസ്ഥലങ്ങളുണ്ട്‌. കയറിയിറങ്ങാന്‍ വൃക്ഷങ്ങള്‍. ഭൂതപ്രേതാദികളുടെ കഥകള്‍ക്കാധാരമായി കാടുകള്‍. ഇങ്ങനെ തങ്ങളുടേതായ സാങ്കല്‍പികലോകത്തിന്‌ പശ്ചാത്തലം സൃഷ്ടിക്കുന്ന എല്ലാം തന്നെ അവിടെയുണ്ട്‌. അതുകൊണ്ട്‌ ഒഴിവുകിട്ടുമ്പോഴെല്ലാം കുട്ടികള്‍ ഒന്നിച്ചുകൂടും. ഒന്നുകില്‍ അവര്‍ ഓടിക്കളിക്കും. അല്ലെങ്കില്‍ വൃക്ഷശിഖരങ്ങളില്‍ കയറിയിരുന്ന്‌ വികൃതികള്‍ കാണിക്കും. അതുമല്ലെങ്കില്‍ ഏതെങ്കിലും ജന്തുക്കളുടെ പിന്നാലെ ഓടുന്നതില്‍ ഉത്സാഹം കാണിക്കും. അവിടെയുള്ള ഒരു കുട്ടിക്കും മുഷിവ്‌ അനുഭവപ്പെടുകയില്ല. എന്നാല്‍ അവരുടെ കൂട്ടത്തില്‍ മിക്കപ്പോഴും കാണാറില്ലാത്ത ഒരു ബാലന്‍ അവിടെയുണ്ട്‌ – നാണു. ഏകാന്തമായ സ്ഥലങ്ങളോടായിരുന്നു അയാള്‍ക്ക്‌ കൂടുതല്‍ ഇഷ്ടം. മനുഷ്യസഹവാസം അയാള്‍ ഇഷ്ടപ്പെട്ടില്ലെന്നല്ല, തീര്‍ച്ചയായും കൂട്ടുകാരെ അയാള്‍ക്കിഷ്ടമായിരുന്നു. അവരോടൊത്ത്‌ അപൂര്‍വ്വമായ വിനോദങ്ങളില്‍പ്പേര്‍പ്പെടുന്നതും അയാള്‍ക്കിഷ്ടമായിരുന്നു. പക്ഷേ, വളരെ സമയം അവരുടെ മദ്ധ്യത്തില്‍ കഴിഞ്ഞുകൂടാന്‍ അയാളൊരിക്കലും മുതിര്‍ന്നിരുന്നില്ല. ആര്‍ക്കും ഹൃദ്യമായ ചില ഫലിതങ്ങള്‍ പറഞ്ഞ്‌ ചടങ്ങാതികളോടൊത്തു ചിരിച്ചതിനുശേഷം അയാള്‍ അവരോട്‌ വിടപറയും. പിന്നീട്‌ വല്ല വൃക്ഷത്തണലിലോ വൃക്ഷശാഖയിലോ അയാള്‍ ഏകനായി ഇരിക്കുകയാവും. ഈ ബാലനാണ്‌ പില്‍ക്കാലത്ത്‌ ശ്രീ നാരായണഗുരുവായി വളര്‍ന്നത്‌. ചെമ്പഴന്തി വയല്‍വാരത്തുവീട്ടില്‍ മാടനാശാന്റെയും കുട്ടിയുടെയും ഇളയസന്താനമായി 1856 (ചിങ്ങത്തിലെ ചതയം നാളില്‍) ലാണ്‌ ഗുരുദേവന്‍ ജനിച്ചത്‌.
കുടിപ്പള്ളിക്കൂടത്തില്‍ ചേര്‍ന്ന്‌ പഠനം പൂര്‍ത്തീകരിച്ചെങ്കിലും അതുകൊണ്ട്‌ തന്റെ പഠനം അവസാനിച്ചതായി നാണു കരുതിയില്ല. ചില ലഘുകാവ്യങ്ങള്‍ അയാള്‍ സ്വയം വായിച്ച്‌ ഹൃദിസ്ഥമാക്കി. വ്യാഖ്യാനത്തിന്റെ സഹായത്തോടെ മനസസിലാക്കുകയും ചെയ്തു. ചില വൈദ്യഗ്രന്ഥങ്ങളും അക്കാലത്ത്‌ നാണു പഠിക്കുകയുണ്ടായി. ഏതാനും വേദാന്തഗ്രന്ഥങ്ങളും അവയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന്‌ പറയപ്പെടുന്നു.

- പ്രൊഫ. എം.കെ.സാനു

ജപത്തിന്റെ ശക്തി

ജപത്തിന്റെ ശക്തി

 
മന്ത്രിചൈതന്യം അധികാരികളായ സാധകരിലെ പ്രകാശിക്കൂ. തന്റെ ജീവിതകാലാന്ത്യത്തില്‍ ഒരു ദിവസം ശ്രീരാമകൃഷ്ണന്‍ കാശീപുരോദ്യാനത്തില്‍വച്ച്‌ നരേന്ദ്രന്‌ രാമമന്ത്രം ഉപദേശിച്ചു. ഇത്‌ പ്രകൃത്യാ വളരെ ഭാവാവിഷ്ടനായി രാമ, രാമ, എന്നു ജപിച്ചുകൊണ്ടു വീടിനു ചുറ്റും നടന്നു. ബാഹ്യബോധം മിക്കവാറുമില്ലാതെ രാത്രി മുഴുവന്‍ ഇങ്ങനെ കഴിച്ചു. ഇത്‌ അറിഞ്ഞപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു: ‘ശരി ക്രമേണ നരന്ന്‌ സ്വബോധം വരും.’ കുറച്ചു മണിക്കൂറുകള്‍ക്ക്‌ ശേഷം സാധാരണസ്ഥിതിയിലായി.

ഓരോ വാക്കും നമ്മിലുദിക്കുന്ന ഏതെങ്കിലും ആശയത്തിന്റെയോ അഗ്രഹത്തിന്റെയോ പ്രകടനമാണ്‌. മന്ത്രങ്ങള്‍ മനുഷ്യന്റെ ആദ്ധ്യാത്മികാഗ്രങ്ങളെ കാണിക്കുന്നു. ഒരു സാധാരണ വാക്ക്‌ കേള്‍ക്കുകയോ ഉച്ചരിക്കുകയോ ചെയ്യുമ്പോള്‍ നമ്മില്‍ ഒരാഗ്രഹമോ ആശയമോ ഉദിക്കുന്നതദുപോലെ മന്ത്രങ്ങള്‍ നമ്മിലെ സുപ്തങ്ങളായ ആദ്ധ്യാത്മിക പ്രവണതകളെ ഉണര്‍ത്തുന്നു. ഒരു പ്രത്യേക സാംസ്കാരിക സമൂഹത്തിലെ ആളുകളില്‍ ഈ സുപ്തങ്ങളായ ആദ്ധ്യാത്മികപ്രവണതകള്‍ ഒരേ രീതിയില്‍ പ്രകാശിക്കുന്നു. അതുകൊണ്ട്‌ അത്തരം ഓരോ സമൂഹത്തിനും അതിന്റേതായ രീതിയില്‍ പ്രകാശിക്കുന്നു. അതുകൊണ്ട്‌ അത്തരം ഓരോ സമൂഹത്തിനും അതിന്റെതായ മന്ത്രങ്ങളുണ്ട്‌. ഇവ വേണ്ടപോലെ ആവര്‍ത്തിച്ചാല്‍, സാധാരണയായി മിക്കവരിലും ഉറങ്ങിക്കിടക്കുന്ന ആദ്ധ്യാത്മിക ചൈതന്യം ഉണരും. മനുഷ്യനില്‍ മറഞ്ഞുകിടക്കുന്ന ആദ്ധ്യാത്മികചൈതന്യം ഉണരും. മനുഷ്യനില്‍ മറഞ്ഞുകിടക്കുന്ന ആദ്ധ്യാത്മിക പ്രവണതയെ ഉണത്തുകയാണ്‌ ജപത്തിന്റെ ഉദ്ദേശ്യം. ഓരോ സാധകനും ഒരു നിശ്ചിതമായ ഇഷ്ടദേവതയും മന്ത്രവും ബോധ കേന്ദ്രവും വേണം. അയാള്‍ സര്‍വ്വദാ ഈ ബോധകേന്ദ്രത്തില്‍ പിടിച്ചുനില്‍ക്കണം.

ജപം പലവിധത്തിലാവാം. സാധകന്‌ മന്ത്രം ഉറക്കെ ഉച്ചരിക്കാം; അല്ലെങ്കില്‍ തനിക്കുമാത്രം കേള്‍ക്കാവുന്ന മട്ടില്‍. അതാണ്‌ വാചികജപം. അല്ലെങ്കില്‍ ചുണ്ടുമാത്രമനക്കി കേള്‍ക്കാതെ ഉച്ചരിക്കാം. ഇതിനെ ഉപാംശുവെന്ന്‌ പറയുന്നു. മാസികജപമാണുത്തമം. എന്നാലത്‌ വിഷമമാണെന്ന്‌ കാണുന്നവര്‍ക്ക്‌ മറ്റു രണ്ടുതരവും ഉപയോഗിക്കാം. എന്നാല്‍ ജപിക്കുമ്പോള്‍ തന്റെ ബോധകേന്ദ്രത്തില്‍ പിടിച്ചുനില്‍ക്കുന്നതാണ്‌ കൂടുതല്‍ പ്രധാനം.

ഭവനത്തില്‍ ആചരിക്കേണ്ട കാര്യങ്ങള്‍

ഭവനത്തില്‍ ആചരിക്കേണ്ട കാര്യങ്ങള്‍

 
സസ്യേതര ഭക്ഷണം കഴിക്കുന്നവര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പൂര്‍ണമായും സസ്യാഹാരം കഴിക്കണം. പുണ്യദിവസമായ വിഷു, ഓണം, നവരാത്രി, ജന്മാഷ്ടമി, ഗുരുവായൂര്‍ ഏകാദശി, മണ്ഡലകാലം, തിരുവാതിര, മകരസംക്രമം, ശിവരാത്രി എന്നിവ വ്രതശുദ്ധിയോടുകൂടി ആചരിക്കുകയും മദ്യം, മത്സ്യമാംസങ്ങള്‍, മുട്ട എന്നിവ ഒഴിവാക്കുകയും ചെയ്യുക. ദേവീദേവന്മാരുടെ സഹസ്രനാമങ്ങള്‍ ചൊല്ലുന്ന ദിവസങ്ങളില്‍ സസ്യാഹാരം ശീലമാക്കുക.
എല്ലാ ദിവസവും സന്ധ്യാസമയത്ത്‌ ദീപം കൊളുത്തി കുടുംബാംഗങ്ങള്‍ സന്ധ്യാനാമം ജപിക്കുക.

അഞ്ച്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്ക്‌ സന്ധ്യാസമയത്ത്‌ അല്‍പനേരം വീടിന്റെ പ്രധാന വാതിലിന്റെ മുന്നില്‍ വയ്ക്കുക. സന്ധ്യസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌. കുടുംബാംഗങ്ങളുടെ പിറന്നാള്‍, ദേവസ്മരണയോടെ ലളിതമായി ആഘോഷിക്കുക. ദീപം ഊതിക്കെടുത്തരുത്‌. വീശിയോ, പതുക്കെ വലിച്ചുതാഴ്ത്തിയോ കെടുത്തുക.
വീട്ടുമുറ്റത്ത്‌ തുളസിച്ചെടി നട്ടുനനച്ച്‌ വളര്‍ത്തുക. കര്‍ക്കിടകമാസത്തില്‍ രാമായണം വായിക്കുക.

ദിവസവും ഉറങ്ങാന്‍ പോകുന്നതിന്‌ മുന്‍പായി താന്‍ ആ ദിവസം ചെയ്ത പ്രവര്‍ത്തികളെപ്പറ്റി അവലോകനം ചെയ്യുക. തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ ആവര്‍ത്തിക്കുകയില്ലെന്ന്‌ മനസ്സില്‍ ഉറപ്പിക്കുക. ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ഉറങ്ങുക. ദിവസേന, പരസ്പരം ആദ്യം കാണുമ്പോള്‍ ഹരിഓം, നമഃശിവായ, നമസ്തേ എന്നിവിയിലേതെങ്കിലും ഒന്ന്‌ പറഞ്ഞുകൊണ്ട്‌ അഭിവാദ്യം ചെയ്യുക.


- എ.കെ.ബി.നായര്‍

Kadappad:Janmabhumi 

Wednesday, November 23, 2011

- ഗീതാസന്ദേശം -

- ഗീതാസന്ദേശം -


 
ധര്‍മ്മബോധത്തോടെയും, അനുയോജ്യമായ വ്യക്തികള്‍ക്കും, അനുയോജ്യസ്ഥലത്തും, കാലത്തും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ മാത്രം ലക്ഷ്യമാക്കി നല്‍കുന്ന ദാനമാണ്‌ സാത്വികദാനം. അനുയോജ്യമല്ലാത്ത വ്യക്തി, സ്ഥലം, കാലം ഇവയില്‍ ആര്‍ക്കോ വേണ്ടി പൂര്‍ണ മനസ്സില്ലാതെ ബലാല്‍ക്കാരമെന്നപോലെ, തിരിച്ച്‌ വലുത്‌ പ്രതീക്ഷിച്ചുനല്‍കുന്നത്‌ രാജസീകദാനം. അനുയോജ്യമല്ലാത്ത വ്യക്തിക്ക്‌, പല ദേശത്തില്‍ വച്ച്‌, പല സമയത്ത്‌ കൊടുക്കുന്നതും, പ്രതിഫലം പ്രതീക്ഷിച്ചുകൊടുക്കുന്നതും, തിന്മയുടെ ഫലം തരുന്നതും പകയോടെ, പ്രതികാരത്തോടെ നല്‍കുന്നതുമായത്‌ താമസീകദാനം. മന്ത്രങ്ങളും ഓംകാരവും ജപിച്ച്‌ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍, ഓം തത്‌ സത്‌ ജപിച്ചുചെയ്യുന്നതുമായ എല്ലാ നന്മ നിറഞ്ഞ കര്‍മ്മങ്ങളും യജ്ഞം പോലെ പവിത്രമാണ്‌. അത്‌ സാത്വികമാണ്‌. അപവിത്രമായതിനെ പോലും പവിത്രമാക്കുന്നു.
ആഗ്രഹങ്ങള്‍ ജനിപ്പിക്കുന്നതും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ചെയ്യുന്നതുമായ കര്‍മ്മങ്ങള്‍ വേണ്ടെന്ന്‌ വയ്ക്കലാണ്‌ സന്യാസം. മറ്റ്‌ ചിലരുടെ അഭിപ്രായത്തില്‍ കര്‍മ്മഫലങ്ങള്‍ വേണ്ടെന്ന്‌ വയ്ക്കുന്നതും സന്യാസമാണ്‌. ചിലര്‍ പറയുന്നു, എല്ലാ കര്‍മ്മങ്ങളിലും അല്‍പമെങ്കിലും തിന്മകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ കര്‍മ്മങ്ങളും വേണ്ടെന്ന്‌ വയ്ക്കലാണ്‌ സന്യാസമെന്ന്‌. യഥാര്‍ത്ഥത്തില്‍ ത്യാഗസഹിതമായ സന്യാസചര്യപോലും മൂന്നുവിധമുണ്ട്‌. യജ്ഞഭാവത്തോടുകൂടിയ സന്യാസമാണ്‌ ശരി. അതിനുതകുന്ന കര്‍മ്മങ്ങള്‍ ചെയ്തേ മതിയാകൂ. ആ കര്‍മ്മങ്ങള്‍ മനുഷ്യനെ ശുദ്ധീകരിക്കുന്നു.
അതിനാല്‍ ത്യാഗം, തപസ്‌, ദാനം, പരസഹായം ഇവയെല്ലാം മാനസീക ബന്ധങ്ങളില്ലാതെയനുഷ്ഠിക്കണം. എന്നാല്‍ സന്യാസത്തിന്റെ പേരില്‍ സ്വന്തം ധര്‍മ്മം ത്യജിക്കുന്നതും അജ്ഞതകൊണ്ട്‌ സ്വധര്‍മ്മം അനുഷ്ഠിക്കാതിരിക്കുന്നതും താമസീകമായ ത്യാഗവും സന്യാസവുമാണ്‌. എല്ലാ കര്‍മ്മവും ഒരു ഭാരമാണെന്നും ദുഃഖമാണെന്നും വിചാരിച്ച്‌ കര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ച്‌ മറ്റ്‌ ഫലങ്ങള്‍ പ്രതീക്ഷിച്ച്‌ ചെയ്യുന്നത്‌ രാജസീക സന്യാസമാണ്‌. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്ല മനസ്സോടെ സ്വധര്‍മ്മമനുഷ്ഠിച്ച്‌ മേറ്റ്ല്ലാം ത്യജിക്കുന്ന സന്യാസം സാത്വികമാണ്‌. സാത്വികസന്ന്യാസത്തിലൂടെ താല്‍ക്കാലിക സന്തോഷവും, സുഖവും, ബന്ധനവും ഒന്നും പ്രതീക്ഷിക്കാതെ അനുഷ്ഠിക്കുമ്പോള്‍ അത്‌ ശാശ്വതമായ നന്മക്ക്‌ കാരണമായിത്തീരുന്നു. മനുഷ്യനായി ജനിച്ചവന്‌ എല്ലാ പ്രവൃത്തികളും ഉപേക്ഷിക്കാന്‍ സാധ്യമല്ല. അതില്‍ കര്‍മ്മഫലങ്ങള്‍ ത്യജിക്കുന്നത്‌ തന്നെ ലളിതമായ സാത്വിക സന്യാസം, പല കര്‍മ്മങ്ങള്‍ക്കും ഇഷ്ടമുള്ള ഫലം, ഇഷ്ടമില്ലാത്ത ഫലം, മിശ്രഫലം എന്നീ പ്രകാരം മൂന്നുതരത്തിലുള്ള ഫലങ്ങളുണ്ട്‌. നല്ല സന്യാസിക്ക്‌ ഈ മൂന്നുതരത്തിലുള്ള ഫലങ്ങളും പ്രശ്നമാകുന്നില്ല. സന്യാസിക്ക്‌, കര്‍മ്മയോഗവും ജ്ഞാനയോഗവും ഒരേ ലക്ഷ്യവും മാര്‍ഗ്ഗവും നല്‍കുന്നു. കര്‍മ്മത്തിനാധാരം, കര്‍മ്മം ചെയ്യുന്നവന്‍, കര്‍മ്മേന്ദ്രിയങ്ങള്‍, വ്യത്യസ്തകര്‍മ്മങ്ങള്‍, കര്‍മ്മത്തിന്‌ സാക്ഷിത്വം വഹിക്കുന്ന ആത്മാവ്‌, ഈ അഞ്ചും ജ്ഞാനയോഗിക്കും കര്‍മ്മയോഗിക്കും ഒരു പോലെയാണ്‌. ജ്ഞാനയോഗിയും കര്‍മ്മയോഗിയും ഇവിടെ ഒത്തുചേരുന്നു.
- ഡോ. എന്‍.ഗോപാലകൃഷ്ണന്‍

അറിവോടെ ജീവിക്കുക- തഥാതന്‍

അറിവോടെ ജീവിക്കുക

 
തഥാതന്‍ ജീവിതത്തെ നിഷേധിക്കുകയല്ല, ‘ജീവിക്കുവിന്‍’ എന്ന്‌ തന്നെയാണ്‌ തഥാതന്റെ ആഹ്വാനം. പക്ഷേ, എങ്ങനെ ജീവിക്കണം എന്ന അറിവോടുകൂടി ജീവിക്കാനാണ്‌ തഥാതന്‍ പറയുന്നത്‌. വിദ്യാഭ്യാസവും, ജോലിയും വിവാഹവും, വീടും ഒക്കെ വേണ്ടതുതന്നെ. എന്നാല്‍ വിദ്യാഭ്യാസം എന്തിന്‌, ജോലി എന്തിന്‌, വിവാഹവും വീടും സന്താനങ്ങളും എന്തിന്‌ എന്ന അറിവോടുകൂടി വേമം അവയെ സ്വീകരിക്കാന്‍. സമൂഹത്തിന്റെ അന്ധമായ രീതികളെ നമ്മളും പിന്തുടരുന്നതില്‍ അര്‍ത്ഥമില്ല. ‘അതാണ്‌ പ്രകൃതി ലക്ഷ്യബോധ പൂര്‍വ്വകം ജീവിതവ്യം മാനവേന’ എന്ന സൂത്രത്തിന്റെ സന്ദേശം.

പ്രകൃതിയുടെ ലക്ഷ്യമറിഞ്ഞ്‌ ജീവിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്‌ അതിന്റേതായ മഹിമയുണ്ട്‌. അതുപോലെ വിവാഹത്തിനും ജോലിക്കും സന്താനത്തിനും എല്ലാം എത്രയോ മഹിമകളുണ്ട്‌. അതറിഞ്ഞാണ്‌ നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ പിന്നെ ഇവിടെ പ്രശ്നമേ ഇല്ല. ഇന്ന്‌ നാം വിദ്യാഭ്യാസത്തില്‍ തൃപ്തരല്ല, ജോലിയില്‍ തൃപ്തരല്ല, ഭാര്യയിലും ഭര്‍ത്താവിലും തൃപ്തരല്ല, സന്താനങ്ങളില്‍ തൃപ്തരല്ല…. പ്രകൃതിയുടെ ലക്ഷ്യം അറിഞ്ഞാണ്‌ നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ ഇപ്രകാരം സംഭവിക്കില്ല. അതുകൊണ്ടാണ്‌ ജീവിക്കാനുള്ള അറിവ്‌, ജ്ഞാനം നമുക്ക്‌ കൈവന്നില്ലെന്ന്‌ പറയുന്നത്‌. ജനങ്ങള്‍ കാണിക്കുന്ന ദുരാചാരങ്ങളില്‍ നിന്ന്‌ സുഖംകിട്ടും എന്ന്‌ തെറ്റിദ്ധരിച്ച്‌ അതില്‍ ചാടി വീഴുകയാണ്‌ നാം ചെയ്യുന്നത്‌. ഇന്ന്‌ നാട്ടില്‍ ഏറ്റവും തകൃതിയായ ബിസിനസ്‌ മദ്യവില്‍പനയാണ്‌. മദ്യത്തില്‍ ജനം സുഖം തേടുന്നു.
മദ്യം കഴിക്കുമ്പോള്‍ സ്വബോധം നഷ്ടപ്പെടുന്നു. അപ്പോള്‍ ഒരു സുഖം. കാരണം നമ്മുടെ മനസ്സിനെ അഭിമുഖീകരിക്കാനുള്ള ശക്തി നമുക്കില്ല. അതുകൊണ്ട്‌ മനസ്സിനെ മയക്കി കിടത്താന്‍ മദ്യപിക്കുന്നു. ഒടുക്കം നിത്യരോഗിയും ഭ്രാന്തനും നാടിനും വീടിനും കൊള്ളാത്തവനും ആയി തീര്‍ന്ന്‌ നശിക്കുന്നു. മദ്യം കഴിക്കാതെ തന്നെ, നമ്മുടെ മനസ്സിനെ മാറ്റിയെടുത്താല്‍, നാം അന്വേഷിക്കുന്ന സുഖം കിട്ടും. പിന്നെ എന്തിന്‌ മദ്യക്കുപ്പിയില്‍ ജീവിതം ഹോമിക്കണം. അതാണ്‌ ജീവിക്കാനുള്ള അറിവ്‌. ആ അറിവാണ്‌ നാം നേടേണ്ട ഏറ്റവും വലിയ ധനം. ആ ധനം നമ്മോടൊപ്പം ഉണ്ടായാല്‍ ലോകജീവിതത്തില്‍ പിന്നെ ദുഃഖിക്കേണ്ടിവരില്ല.


മാലിന്യത്തിന്റെ ഉറവിടങ്ങള്‍

ഒരു വ്യക്തിയുടെ ദൈനംദിന ജവിതത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന നാല്‌ അടിസ്ഥാന വശങ്ങള്‍ ഉണ്ട്‌. 
1. നമ്മുടെ ജന്മ സംസ്കാരങ്ങള്‍ (അത്‌ കഴിഞ്ഞ ജന്മങ്ങളിലൂടെ ആര്‍ജിച്ചെടുത്ത സ്വഭാവ സവിശേഷതകളാണ്‌) 
2. മാതാപിതാക്കളുടെ പാരമ്പര്യം (ശരീരം തന്നത്‌ മാതാപിതാക്കള്‍ ആയതിനാല്‍ അവരുടെ പാരമ്പര്യത്തിന്റെ സ്വാധീനങ്ങള്‍ നമ്മെ സ്വാധീനിക്കുന്നു.) 
3. സമൂഹം (ഓരോ വ്യക്തിയും വളര്‍ന്ന്‌ വരുന്ന സമൂഹത്തിന്റെ സംസ്കാരം ആ വ്യക്തിയെ സ്വാധീനിക്കുന്നു.) 
4. നാം കഴിക്കുന്ന ഭക്ഷണം (ഭക്ഷണത്തിന്റെ സ്വഭാവം നമ്മെ നിയന്ത്രിക്കുന്നു.)
ഈ പറഞ്ഞവയെല്ലാം ജീവിതയാത്രയെ നിയന്ത്രിക്കുന്ന സ്വാധീനങ്ങളാണെന്ന്‌ ഉറപ്പാണല്ലോ. ഈ സ്വാധീനങ്ങളുടെ പിടിയില്‍ നിന്ന്‌ മോചനം നേടാതെ പ്രകൃതിയുടെ ലക്ഷ്യത്തെ തിരിച്ചറിയാനോ, ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തി സഞ്ചരിക്കാനോ നമുക്ക്‌ കഴിയുകയില്ല. ഇവിടെയാണ്‌ ശരീര പ്രാണ മനസ്സുകളുടെ ശുദ്ധീകരണത്തിന്റെ പ്രസക്തി കിടക്കുന്നത്‌. ശരീരപ്രാണ മനസ്സുകള്‍ ശുദ്ധമാക്കുമ്പോള്‍ നമ്മുടെ അന്തഃകരമം തെളിയും. പ്രകൃതി ഈ ജീവിതം കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന തിരിച്ചറിവ്‌ അപ്പോള്‍ നമുക്ക്‌ ഉണ്ടാകും. മലിനമായ ശരീരപ്രാണമനസ്സുകള്‍ക്ക്‌ പ്രകൃതിയുടെ ഉദ്ദേശ്യത്തെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും? പൊടിപിടിച്ച കണ്ണാടിയില്‍ പ്രതിബിംബം കാണില്ലല്ലോ. ആ പൊടികളെല്ലാം തുടച്ച്‌ വൃത്തിയാക്കിയാല്‍ മുഖം നോക്കാം. അതുതന്നെയാണ്‌ ജീവിതത്തിലും വേണ്ടത്‌.
-തഥാഥന്‍

 

ത്യാഗമനോഭാവം


നാം ഏറ്റെടുക്കുന്ന ജീവിതം സഫലീകരിക്കാന്‍ നമുക്ക്‌ വേണ്ടതെന്ന്‌ വേണ്ടാത്തതെന്ത്‌ എന്ന്‌ വിവേചിച്ചറിഞ്ഞ്‌ വേണ്ടതിനെ സ്വീകരിക്കുകയും വേണ്ടാത്തതിനെ പുറം തള്ളുകയും ചെയ്യുന്നതാണ്‌ യഥാര്‍ത്ഥ ത്യാഗം. ത്യാഗമില്ലാതെ നമുക്ക്‌ ഒന്നും നേടിയെടുക്കാന്‍ പറ്റില്ല. അവര്‍ ഉറക്കത്തെ ത്യജിക്കുന്നണ്ടല്ലോ. അപ്പോള്‍ പിന്നെ മദ്ധ്യമ മാര്‍ഗത്തിലെ ത്യാഗവും കള്ളന്റെ ത്യാഗവും തമ്മില്‍ എന്താണ്‌ വ്യത്യാസം? ഉദ്ദേശ്യശുദ്ധിയാണ്‌ ഇവിടെ രണ്ടായി നില്‍ക്കുന്നത്‌. കള്ളന്‍ അന്യന്റെ മുതല്‍ മോഷ്ടിക്കാന്‍ ഉറക്കത്തെ ത്യാഗം ചെയ്യുന്നു. നാം പ്രകൃതിയുടെ ഉദ്ദേശ്യത്തെ സഫലീകരിക്കാന്‍ അനര്‍ഹമായ ചര്യകളെ ത്യാഗം ചെയ്യുന്നു. കള്ളന്റെ ത്യാഗംകൊണ്ട്‌ സമൂഹത്തിന്‌ ദുഃഖം വരുമ്പോള്‍ ആത്മസാധകന്റെ ശരിയായ ത്യാഗം ലോകത്തിന്‌ വെളിച്ചമായി തീരുന്നു. ഇപ്പോള്‍ മദ്ധ്യമമാര്‍ഗം അവലംബിച്ച്‌ ജീവിക്കുന്ന ഒരു മനുഷ്യന്‌ വേണ്ട ഗുണങ്ങളെക്കുറിച്ചാണ്‌ നാം ചര്‍ച്ചചെയ്യുന്നത്‌. ധര്‍മ്മസൂത്രങ്ങളില്‍ പൂര്‍വഖണ്ഡം അനുഷ്ഠിക്കുമ്പോള്‍ ത്യാഗം എന്ന ഗുണം അനിവാര്യമാണെന്ന്‌ പറഞ്ഞിരിക്കുന്നു. പുതിയ ഒന്നിലേക്ക്‌ സഞ്ചരിക്കുമ്പോള്‍ പഴയ സംസ്കാരങ്ങള്‍ നമ്മെ പുറകോട്ട്‌ വലിച്ചുകൊണ്ടിരിക്കുമല്ലോ. അപ്പോള്‍ പഴയ ദുര്‍വൃത്തിയെ അതിക്രമിച്ച്‌ മുന്നോട്ടുപോകേണ്ട സാഹചര്യം വരികതന്നെ ചെയ്യും. പക്ഷേ ഉള്ളതിനെ കളയാന്‍ ഇന്ന്‌ ആര്‍ക്കും ഇഷ്ടമല്ല.
കുപ്പത്തൊട്ടിയില്‍ വലിച്ചെറിയേണ്ടവയാണെന്ന്‌ നന്നായി അറിഞ്ഞിട്ടും നാം അവയെ കൂടെത്തന്നെ കൊണ്ടുനടക്കുന്നു. കാരണം നാം സുഖം കാണുന്നത്‌ അവയെ വിട്ട്‌ ചിന്തിക്കാന്‍ നാം അശക്തരാണ്‌.

പുകവലിയുടെ കാര്യം നോക്കൂ. പലരും അതില്‍ അടിമകളാണ്‌. വാസ്തവത്തില്‍ ചിന്തിച്ചാല്‍ പുകവലിയിലൂടെ ഇവര്‍ക്ക്‌ എന്താണ്‌ കിട്ടുന്നത്‌? ശരീരത്തിന്റെ ആരോഗ്യത്തെ അനുനിമിഷം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ശീലം. പക്ഷേ അതിനെ ഉപേക്ഷിക്കാന്‍ നമുക്ക്‌ പേടിയാണ്‌. ഇതുപോലെ എത്രയോ ദുശീലങ്ങള്‍ നാം കൂടെ കൊണ്ടുനടക്കുന്നുണ്ട്‌. മദ്യം, മയക്കുമരുന്ന്‌, മാംസാഹാരം മുതലായവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

ആസക്തിയാണ്‌ ത്യാഗത്തിന്‌ തടസ്സം. നാം എത്രത്തോളം ആസക്തിയില്‍പ്പെട്ട്‌ കിടക്കുന്നുവോ അത്രത്തോളം പ്രയാസകരമാണ്‌ ത്യാഗം. പണത്തില്‍ ആസക്തി ഉള്ളവന്‌ പണത്തോടുള്ള മമതയെ ത്യാഗം ചെയ്യാന്‍ പ്രയാസമാണ്‌. അതുപോലെ ഭാര്യയില്‍, മക്കളില്‍ പേരില്‍, പ്രശസ്തിയില്‍ നാം മമതാബദ്ധരായി കഴിയുന്നു. നാം കരുതുന്നത്‌ ഇന്ന്‌ നാം കൂടെ കൊണ്ട്‌ നടക്കുന്ന ആഗ്രഹങ്ങളും, മമതകളും, ശീലങ്ങളും മറ്റുമാണ്‌ ജീവിതത്തിന്‌ അര്‍ത്ഥവും സന്തോഷവും നല്‍കുന്നതെന്നാണ്‌. എന്നാല്‍ വാസ്തവം നേരെ മറിച്ചാണ്‌. നാം കൈമുതലാക്കി വച്ചിരിക്കുന്ന സ്വത്തുക്കളെല്ലാം നമ്മുടെ വളര്‍ച്ചക്കും സന്തോഷത്തിനും വിഘാതമായി നില്‍ക്കുന്ന തടസ്സങ്ങളാണ്‌. അവയോടുള്ള ആസക്തിയേയും മമതയേയും ത്യാഗം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം എത്രയോ ശ്രേഷ്ഠവും സന്തുഷ്ടവുമായി തീരുന്നു.

വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ത്യാഗത്തിന്‌ പ്രസക്തിയുണ്ട്‌. ബാഹ്യമായി നാം ആചരിക്കുന്ന എല്ലാ കര്‍മ്മങ്ങളും അര്‍ഹതയുള്ളത്‌ മാത്രം സ്വീകരിച്ച്‌ അര്‍ഹതപ്പെടാത്തതിനെ ഉപേക്ഷിക്കുന്നത്‌ പ്രവൃത്തിതലത്തിലുള്ള ത്യാഗമാണ്‌. പുകവലിക്കാതിരിക്കുക, മദ്യം കഴിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇതില്‍പെടുന്നു. അതുപോലെ അസത്യം പറയാതിരിക്കുന്നത്‌ വാക്തലത്തില്‍ പുലര്‍ത്തേണ്ട ത്യാഗത്തില്‍ പെട്ടതാണ്‌. ഈ രണ്ടിലും വച്ച്‌ കൂടുതല്‍ സൂക്ഷ്മമാണ്‌ ചിന്താമണ്ഡലത്തില്‍ പുലര്‍ത്തേണ്ട ത്യാഗബുദ്ധി. നാം പരിശ്രമിച്ചില്ലെങ്കിലും ചിന്തകള്‍ സദാസമയവും നമ്മുടെ മനോതലത്തിലൂടെ കടന്ന്‌ പോയിക്കൊണ്ടിരിക്കുന്നു. ആ കൂട്ടത്തില്‍ നമ്മെ ഉയര്‍ത്തുന്ന ചിന്തകളും താഴ്ത്തുന്ന ചിന്തകളും ഉണ്ടാകുമല്ലോ. അതില്‍ നമ്മെ അധഃപതിപ്പിക്കുന്ന ചിന്തകളെ ത്യജിച്ച്‌ പുരോഗതിയിലേക്ക്‌ നയിക്കുന്ന ചിന്തകളെ സ്വീകരിക്കേണ്ടതുണ്ട്‌. ചിന്തകളുടെ ശക്തിയും അവ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും എത്രയോ വലുതാണ്‌.
ഇന്ന്‌ നാം എന്താണോ ചിന്തിക്കുന്നത്‌ അതാണ്‌ നാളെ ആയിത്തീരുന്നത്‌. ഇതില്‍ നിന്ന്‌ മറ്റൊന്നുകൂടി മനസ്സിലാക്കാം. അതായത്‌ ഇന്ന്‌ നാം എന്താണോ അത്‌ ഇന്നലെകളിലെ നമ്മുടെ ചിന്തകളുടെ പരിണത ഫലം മാത്രമാണ്‌. ഈശ്വരനെ ചിന്തിക്കുന്നവന്‍ ഈശ്വരനിലേക്ക്‌ ഉയരുന്നു. ഭോഗത്തെക്കുറിച്ച്‌ ചിന്തിക്കുന്നവന്‍ ഭോഗിയായി തീരുന്നു. എന്തുകൊണ്ടെന്നാല്‍ ചിന്തയില്‍ നിന്നാണ്‌ വാക്കും കര്‍മ്മവും ഉടലെടുക്കുന്നത്‌. ചിന്തയും വാക്കും കര്‍മ്മവും ചേര്‍ന്നാല്‍ അത്‌ നമ്മുടെ ജീവിതമായി. അതാണ്‌ മനസാ വാചാ കര്‍മ്മണാ എന്ന പ്രയോഗത്തിന്റെ പ്രസക്തി.

കുടുംബത്തിനുവേണ്ടി വ്യക്തിയുടെ സുഖത്തെയും സമൂഹത്തിനുവേണ്ടി കുടുംബത്തിന്റെ സുഖത്തേയും ലോകത്തിനുവേണ്ടി സമൂഹത്തിന്റെ സുഖത്തേയും ത്യജിക്കണമെന്ന്‌ മഹാന്‍മാര്‍ പറഞ്ഞിട്ടുണ്ട്‌. ഉയര്‍ന്ന ലക്ഷ്യത്തിനുവേണ്ടി താരതമ്യേന സങ്കുചിതമായ സുഖങ്ങള്‍ ഉപേക്ഷിക്കണമെങ്കില്‍ സങ്കുചിതമായ ചിന്താഗതികളേയും കാഴ്ചപ്പാടുകളെയും ത്യജിക്കുക തന്നെ വേണം. എന്നാല്‍ ത്യാഗം ചെയ്യുന്നതിനുമുന്‍പ്‌ അതിനെ സംബന്ധിച്ച ഉത്തമബോദ്ധ്യം നമുക്ക്‌ ഉണ്ടായിരിക്കണം. വാസ്തവത്തില്‍ ബോദ്ധ്യം വന്നാല്‍ പിന്നെ ത്യാഗം ബുദ്ധിമുട്ടുള്ള ഒരു കാര്യമേ അല്ല.

ത്യാഗം മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന്‌ ചിന്തിക്കുന്ന പലരും സമൂഹത്തിലുണ്ട്‌. സ്വാതന്ത്ര്യത്തെ സംബന്ധിച്ച്‌ ഇവരുടെ വീക്ഷണം തന്നെ അബദ്ധമാണ്‌. ദുരാചാരങ്ങള്‍ക്കും ദുഷ്ചിന്തകള്‍ക്കും അടിമപ്പെട്ട ദുര്‍ബ്ബലന്‍മാരാണ്‌ ത്യാഗം സ്വാതന്ത്ര്യത്തിന്‌ തടസമാണെന്ന്‌ വാദിക്കുന്നത്‌. അതില്‍ യാതൊരു വസ്തുതയും ഇല്ല. ഹീന സംസ്കാരങ്ങളുടെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ മനുഷ്യമനസ്സില്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭ പടരുകയുള്ളൂ. മദ്യത്തിന്‌ അടിമയായി ജീവിക്കുന്നത്‌ അല്ല സ്വാതന്ത്ര്യം. മദ്യത്തിന്‌ സ്വാധീനിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ കൈവരിക്കുന്നതാണ്‌ സ്വാതന്ത്ര്യം. ആഗ്രഹങ്ങളുടെ പുറകെ ഓടുന്നതല്ല സ്വാതന്ത്ര്യം.

ഓരോ മനുഷ്യാത്മാക്കള്‍ക്കും തന്റെ ജീവിതം കൊണ്ട്‌ നേടിയെടുക്കേണ്ടതായ ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ട്‌. ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ ത്യാഗം കൂടിയേ തീരൂ. കുഞ്ഞിനെ പ്രസവിച്ച്‌ വളര്‍ത്തിക്കൊണ്ടുവരാന്‍ മതാവ്‌ ചെയ്യുന്ന ത്യാഗം എത്ര വലുതാണെന്ന്‌ ചന്തിച്ചുനോക്കൂ. അതുപോലെ ഓരോ വ്യക്തികളും തന്റെ ജീവിത ദൗത്യങ്ങളെ നിറവേറ്റാന്‍ എന്തു ത്യാഗത്തിനും തയ്യാറാവേണ്ടതുണ്ട്‌. ഈശ്വര നിയോഗം തിരിച്ചറിഞ്ഞ്‌ നാം ചെയ്യുന്ന ത്യാം തനിക്കും ലോകത്തിനും മഹത്തായ നന്മകളെ പ്രദാനം ചെയ്യും. ലോകത്തിന്‌ ധര്‍മ്മോപദേശം നല്‍കാന്‍ ഇന്ന്‌ തഥാതന്‌ കഴിയുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങള്‍ക്ക്‌ അറിയുമോ?

ഒരു ആത്മസാധകന്റെ ജീവിതത്തിലും ത്യാഗത്തിന്‌ ഉന്നത സ്ഥാനമാണുള്ളത്‌. ജീവിതത്തില്‍ അവന്‍ സ്വീകരിച്ച വ്രതനിഷ്ഠകളെ പാലിക്കുന്നതിന്‌ നിരന്തരമായ ത്യാഗമനോഭാവം അത്യാവശ്യമാണ്‌. കാലത്ത്‌ എട്ടുമണിവരെ കിടന്നുറങ്ങി ശീലിച്ച ഒരാള്‍ സാധനാ ജീവിതത്തിലേക്ക്‌ കടന്ന്‌ വരുമ്പോള്‍ അയാള്‍ അതിരാവിലെ ഉണരാന്‍ തുടങ്ങുന്നു. വൈകി ഉണരുക എന്ന ശീലത്തെ ത്യാഗം ചെയ്തുകൊണ്ട്‌ അയാള്‍ക്ക്‌ അതികാലത്ത്‌ ഉണരാന്‍ സാധിക്കുന്നത്‌. മാദ്ധ്യമ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ ചെയ്യുന്ന എല്ലാ ത്യാഗങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. ത്യാഗത്തിന്‌ വേണ്ടിയാകരുത്‌ ത്യാഗം. ആ സ്കതിയും മമതയും വെടിഞ്ഞ്‌ വേണ്ടതും വേണ്ടാത്തതും ഏതെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു ജീവിതമാണ്‌ ഇവിടെ നമുക്ക്‌ ആവശ്യം.

ചാണക്യദര്‍ശനം

ചാണക്യദര്‍ശനം

നാഗ്നി ഹോത്രം വിനാ വേദം
ന ച ദാനം വിനാ ക്രിയാ
ന ഭാവേന വിനാ സിദ്ധി
സ്തസ്മാദ്‌ ഭാവോ ഹി കാരണം
ശ്ലോകാര്‍ത്ഥം:-

യജ്ഞം കൂടാതെ വേദപഠനവും, ദാനം കൂടാത്ത യജ്ഞവും വിഫലമാണ്‌. സിദ്ധികൂടാത്ത പൂജയും ഫലം ചെയ്യുന്നില്ല. ഈ മൂന്നു കര്‍മ്മങ്ങള്‍ക്കും അടിസ്ഥാനം മനഃസ്ഥിതി തന്നെ.”
ചാണക്യഗുരുവിന്റെ ഈ വാചകങ്ങള്‍ ഭാരതീയാചാരങ്ങളെ സൂചിപ്പിക്കുന്നു. ഗുരുകുല വിദ്യാഭ്യാസകാലത്തേക്ക്‌ ഒന്നെത്തിനോക്കിയാല്‍ അവിടെ വേദപഠനം വളരെ നിര്‍ബന്ധമായിരുന്നു എന്നുകാണാം. ആശ്രമപ്രാന്തങ്ങളില്‍, മരത്തണലുകളില്‍, സര്‍വസ്വാതന്ത്യത്തോടെ ഗുരുശിഷ്യന്മാര്‍ സംവാദം നടത്തിക്കൊണ്ടാണ്‌ വേദപഠനം നിര്‍വ്വഹിക്കപ്പെട്ടത്‌. ഋക്കിലും യജുസ്സിലും പറയുന്ന വേദമന്ത്രങ്ങളോരോന്നും മനഃപാഠമാക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം, ഉപയോഗം, ഫലം, ഗാന സംവിധാനം എന്നിവയെല്ലാം സ്വാധീനിക്കാന്‍ വേണ്ടി എല്ലാ പ്രഭാതത്തിലും ആചാര്യനോടൊത്ത്‌ ഹോമകുണ്ഡത്തിന്‌ ചുറ്റും ഉപവിഷ്ഠരായി യജ്ഞവും അനുഷ്ഠിച്ചുപോന്നു. കര്‍മ്മവിഭാഗം കൂടാതെ സിദ്ധാന്തവിഭാഗം ശാശ്വതമല്ലല്ലോ?
ആശ്രമങ്ങളിലോ, ജനപദങ്ങളിലോ, നദീതീരങ്ങളിലോ യജ്ഞം നടക്കുമ്പോള്‍ ആഗന്തുകരാകുന്ന അന്യര്‍ക്ക്‌ ദാനം നിര്‍ബന്ധമാണ്‌. ദയയോട്‌ കൂടിയ ദാനം മാത്രമേ ദാനമാകൂ. ദാനാര്‍ത്ഥിയുടെ ചുറ്റുപാടും ആവശ്യവും മനസ്സിലാക്കി അനുകമ്പതോന്നി ദാനം കൊടുക്കാന്‍ കഴിഞ്ഞാല്‍ അത്യന്തം പുണ്യമാണ്‌. അര്‍ത്ഥിയോട്‌ തോന്നുന്ന ദയയും ആത്മാര്‍ത്ഥമായിരിക്കണം. ഗുരു ചാണക്യന്‍ ഒരു കാര്യത്തില്‍ അത്യന്തം നിഷ്കര്‍ഷ കാണിക്കുന്നു. ഏതുകര്‍മ്മവും ആത്മാര്‍ത്ഥമായി ചെയ്യുക. ഇതേ നിബന്ധനയാണ്‌ അദ്ദേഹം ഈശ്വര പൂജയിലും നിഷ്കര്‍ഷിക്കുന്നത്‌. അങ്ങനെ ചെയ്താല്‍ മാത്രമേ ഈശ്വര പ്രസാദമുണ്ടാവൂ. അതുകൊണ്ട്‌ വേദപഠനമോ പൂജയോ ഒക്കെത്തന്നെ നമ്മുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
വ്യാഖ്യാനം: എം.പി.നീലകണ്ഠന്‍ നമ്പൂതിരി
(Kadappad: Janmabhumi )

അവനവനെ അറിയുന്നവന്‍ എല്ലാം അറിയുന്നു _സായിബാബ

അവനവനെ അറിയുന്നവന്‍ എല്ലാം അറിയുന്നു


 
പ്രാണാനാകുന്ന സ്നേഹം വറ്റിയാല്‍ വേര്‍പെടുന്നവനെ ആരും പിന്‍തുടരുകയില്ല. ഈ നശ്വരപ്രപഞ്ചത്തെ ആശ്രയിക്കാതെ ഈശ്വരനെമാത്രം ആശ്രയിക്കുക. എല്ലാറ്റിന്റെയും ആധാരം ഭഗവാനാകുന്നു. പരിപൂര്‍ണമായി അവിടുത്തെ ആശ്രയിച്ചാല്‍ നിങ്ങള്‍ക്കെന്തും നേടാം. പദാര്‍ത്ഥ (ഭൗതികപ്രപഞ്ചത്തെ) ആശ്രിച്ചാല്‍ പരാര്‍ത്ഥം(ആത്മജ്ഞാനം) വിസ്മൃതമാകും.യഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടും.നിങ്ങളുടെ ലൗകികവും മതേതരവുമായ അറിവുകള്‍കൊണ്ട്‌ ആത്മീയമേഖലയില്‍ പ്രോയജനമില്ല. മതേരചിന്തകള്‍വെടിയൂ. ആത്മീയജ്ഞാനം വളര്‍ത്താന്‍ യത്നിക്കൂ. ഭഗവാനോട്‌ പ്രാര്‍ത്ഥിക്കുക: തമസോ മാ ജ്യോതിര്‍ ഗമയ (ഇരുളില്‍ന്ന്‌ പ്രകാശത്തിലേയ്ക്ക്‌ നയിക്കേണമേ) മൃതോര്‍ മാ അമൃതം ഗമയ (മരണത്തില്‍നിന്ന്‌ അമരത്വത്തിലേയ്ക്ക്‌ നയിക്കേണമേ). അമരത്വത്തിലേയ്ക്കുള്ള വഴി ദുരാചാരം നീക്കലാണ്‌. കാമക്രോധലോഭമദമാത്സര്യാദി ദുര്‍ഗ്ഗുണങ്ങള്‍ വെടിഞ്ഞ്‌ ഹൃദയത്തില്‍ ഭഗവാനെ പ്രതിഷ്ഠിയ്ക്കുക. ഹൃദയപൂര്‍വം പറഞ്ഞതായാലും ചിലര്‍ നല്ലവാക്കുകള്‍ കേള്‍ക്കില്ല. ചീത്തവാക്കുകള്‍ കേട്ടാലോ അവര്‍ ശ്രദ്ധിയ്ക്കും. അവര്‍ക്ക്‌ വിദ്യാഭ്യാസം ലഭിച്ചിട്ടും കാര്യമില്ല.

രാവണന്‍ അറുപത്തിനാല്‌ കലകളില്‍ പ്രാവീണ്യം നേടി. പക്ഷേ, ഭഗവദനുഗ്രഹം നേടാനായില്ല. താന്‍ നേടിയ അറിവ്‌ പ്രയോഗത്തില്‍ കൊണ്ടുവരാത്തതുകൊണ്ട്‌ അദ്ദേഹത്തിന്‌ അറിവ്‌ ലഭിച്ചില്ല. തല്‍ഫലമായി ഇന്ദ്രിയപരമായ ആഗ്രഹങ്ങളില്‍ മുഴുകുക എന്ന വ്യാധി പിടിപെട്ടു. ശ്രീരമാനും അറുപത്തിനാലുകലകളിലും ജ്ഞാനം നേടി. അത്‌ പ്രായോഗികതലത്തില്‍ കൊണ്ടുവന്നു. രാവണന്‍ ജ്ഞാനംനേടുകയേ ചെയ്തുള്ളൂ. രാമനാകട്ടെ അത്‌ പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ തല്‍പരനായിരുന്നു.

വേരില്ലാത്ത മരം പോലെ, കനിയില്ലാത്ത ചെടിപോലെ, മാധുര്യമില്ലാത്ത പഴം പോലെ, ആത്മജ്ഞാനമില്ലാത്ത ജീവിതം നിരുപയോഗമാകുന്നു. അവനവനെ അറിയുമ്പോള്‍ എല്ലാം അറിയൂം. ഉത്സവങ്ങളുടെ എല്ലാം പരമപവിത്രമായ സന്ദേശം ഇതാണ്‌. ഈശ്വരവിചാരം ചെയ്ക. നിരന്തരമായ ഈശ്വരധ്യാനം നിങ്ങളെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മുക്തനാകും.

- സായിബാബ