Pages

Wednesday, August 17, 2011

Hindu Against CORRUPTION - support ANNA HAZARE..



അറിയപ്പെടാത്ത ഹസാരെ -



സപ്തംബര്, 1965 ഖേംകരണ്‍: ഒരു മിലിട്ടറി ട്രക്കില്ഇന്ത്യന്പട്ടാളക്കാര്കുലുങ്ങിയും തട്ടിയും മുട്ടിയും യുദ്ധഭൂമിയിലൂടെ കടന്നുപോവുകയാണ്‌. പെട്ടെന്നാണ്പാക്പോര്വിമാനം വലിയ ഹുങ്കാരത്തോടെ താഴോട്ട്വന്ന്ബോംബ്വര്ഷം തുടങ്ങിയത്‌. ക്ഷണത്തില് ട്രക്കിന്റെ ഡ്രൈവര്‍-കിഷന്ബാബുറാവു ഹസാരെ തന്റെ ട്രക്ക്നിറയെയുള്ള പട്ടാളക്കാരുമായി മുന്നോട്ടു കുതിച...്ചു, എല്ലാവരേയും സുരക്ഷിതരാക്കണം! ഇതിനിടെ ചീറിപ്പായുന്ന ഒരു തീക്കട്ട നെറ്റിക്കടുത്തേക്ക്പാഞ്ഞടുക്കുന്നതു കണ്ട്അയാള്വണ്ടിയുടെ ഡാഷ്ബോര്ഡിന്കീഴേക്ക്കുനിഞ്ഞതും ബ്രേക്ക്ആഞ്ഞു ചവിട്ടയതും ഒന്നിച്ചായിരുന്നു. ട്രക്കിന്റെ മുന്നിലെ ഗ്ലാസും മറ്റും തകര്ത്തു തരിപ്പണമാക്കി വന്ന വെടിയുണ്ടകള്തൊട്ടടുത്തിരിക്കുന്ന പട്ടാളക്കാരനെ പൊതിയുന്നത്ഹസാരെ കണ്ടു. ട്രക്കുമായി 25 കാരന്വീണ്ടും മുന്നോട്ട്വ്യോമാക്രമണം വീണ്ടുമുണ്ടായി…. പോര്വിമാനം പിന്വാങ്ങിയപ്പോഴേക്കും ട്രക്കിലെ ഡസന്കണക്കിന്ജവാന്മാര്മരിച്ചിരുന്നു. അവശേഷിച്ചവരില്ഹസാരെയും ഉണ്ടായിരുന്നു, വലിയ പരിക്കുകളൊന്നുമില്ലാതെ. ദൈവമേ നീയെന്നെ രക്ഷിച്ചുഹസാരെ മനസ്സില്പറഞ്ഞു. പക്ഷേ വീണ്ടും വീണ്ടും അയാള്സ്വയം ചോദിച്ചു- എന്തിനുവേണ്ടി?”

റാലെഗോണ്സിദ്ധി എന്ന ഗ്രാമത്തിലാണ്ബാബുറാവു ഹസാരെയെ ഞാന്കാണുന്നത്‌. ഗ്രാമം കണ്ടപ്പോള്ദൈവം അയാളെ രക്ഷിച്ചതെന്തിനാണെന്ന്മനസ്സിലായി. 1970 കളില്മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ മറ്റു പല ഗ്രാമങ്ങള്പോലെ തന്നെയായിരുന്നു റാലെഗണ്സിദ്ധി. കാലവര് സമയത്തുള്ള വെള്ളമുപയോഗിച്ച്ഒരു വിളവ്കിട്ടിയാലായി. ഗ്രാമത്തിലുള്ള 315 കുടുംബങ്ങളില്70 ശതമാനവും നിത്യദാരിദ്ര്യത്തിലായിരുന്നു. റാലെഗോണ്സിദ്ധിയ്ക്ക്പക്ഷെ മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. ചെറിയ ഗ്രാമത്തില്40-ഓളം വാറ്റു കേന്ദ്രങ്ങളുണ്ടായിരുന്നു; അവിടം കുടിയന്മാരുടേയും ചൂതാട്ടക്കാരുടേയും കേന്ദ്രമായിരുന്നു. പിടിച്ചുപറിയും മോഷണവും തല്ലും വക്കാണവും നിത്യസംഭവങ്ങളായിരുന്നു.
1975 ലാണ്ഹസാരെ ഗ്രാമത്തിലേക്ക്തിരിച്ചെത്തുന്നത്‌. അന്നുമുതല്ഇന്നുവരെ അദ്ദേഹം നേതൃത്വം നല്കിയ ഒരു ജനകീയ സംരംഭമാണ്അതിന്റെ മുഖഛായ എന്നെന്നേക്കുമായി മാറ്റി മറിച്ചത്‌. ഇന്ന്റാലേഗോണ്സിദ്ധി പുരോഗതിയും അച്ചടക്കവുമുള്ള ഒരു മാതൃകാഗ്രാമമാണ്‌. അതിന്റെ സൂചനകള്എത്രയോ പ്രകടമാണ്‌. അവിടെയുള്ള വയലുകളില്ധാന്യസമൃദ്ധി വേണ്ടുവോളം, അവിടെ ബാങ്കുണ്ട്, ബോര്ഡിങ്ങ്സ്ക്കൂളുണ്ട്, ബയോഗ്യാസ്പ്ലാന്റുകളുണ്ട്; പല കര്ഷകരും സ്വന്തം മോപ്പഡുകളില്സഞ്ചരിക്കുന്നു. ഇതിലെല്ലാം ഉപരി ഹസാരെയുടെ ഇടപെടല്മൂലം ഗ്രാമത്തിനുണ്ടായ സാമൂഹിക മാറ്റമാണ്നമ്മെ അത്ഭുതപ്പെടുത്തുക. റാലെഗോണ്സിദ്ധിഗ്രാമത്തില്ആരും മദ്യപിക്കാറില്ല. വിരലില്ലെണ്ണാവുന്നവര്പുകവലിക്കും, അത്രമാത്രം. ഗ്രാമത്തില്ഒരു കുറ്റകൃത്യം നടന്നിട്ട്വര്ഷങ്ങളായി. തൊട്ടുകൂടായ്മ ഗ്രാമത്തില്ഏതാണ്ട്ഇല്ലാതായി. അഹമ്മദ്നഗര്ജില്ലാ കളക്ടര്രാജീവ്അഗര്വാള്സാക്ഷ്യപ്പെടുത്തുന്നു- ഹസാരെക്ക്നന്ദി. സമീപത്തുള്ള നൂറുകണക്കിന്ഗ്രാമങ്ങളും ജില്ലകളും ഇന്ന്റാലെഗോണിനെ നോക്കി ആവേശം കൊള്ളുന്നു, റാലെഗോണിനെ മാതൃകയാക്കുന്നു.

ഇതിനെല്ലാം കാരണക്കാരന് ഹസാരെയാണെന്ന്വിശ്വസിക്കാന്പ്രയാസം. കാഴ്ചയില്മെലിഞ്ഞ്കുറിയ ഒരു സാധാരണക്കാരന്, രണ്ടാമതൊന്ന്നോക്കാന്നമ്മളാരും ശ്രദ്ധിക്കാത്ത ഒരാള്‍. ഇയാള്വളര്ന്ന ചുറ്റുപാടുകളും ഒരു വലിയ നേതാവിന്റേതിന്യോജിക്കുന്നതല്ല. ഒരു സാധാരണ കര്ഷകന്റെ മകനായ ഹസാരെക്ക്ഏഴാംക്ലാസ്വരെ മാത്രമേ പഠിക്കാനായിട്ടുള്ളൂ. ചെറുപ്പത്തില്ഇയാളുടെ ക്ഷോഭിക്കുന്ന സ്വഭാവം പലതവണ ഇയാളെ കുഴപ്പത്തില്ചാടിച്ചിട്ടുണ്ട്‌. ഇയാള്ബോംബെയിലുള്ളപ്പോള്തെരുവ്കച്ചവടക്കാരെ സ്ഥിരമായി ശല്യം ചെയ്ത്ഗുണ്ടാപിരിവ്വാങ്ങിയിരുന്ന ഒരു പോലീസുകാരനെ അടിച്ച്അവശനാക്കി അതുമൂലം ഏറെക്കാലം പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. പട്ടാളത്തിലുള്ളപ്പോഴും കുഴപ്പക്കാരന് എന്ന പട്ടം ഇയാളില് ചാര്ത്തപ്പെട്ടു. പട്ടാളക്കാരനായി അധികമാവുമ്പോഴേക്കും മേലുദ്യോഗസ്ഥന്മെസ്സ്‌-ഫണ്ട്ദുര്വിനിയോഗം നടത്തുന്നത്കണ്ട്സഹികെട്ട്പരസ്യമായി ഇതേപ്പറ്റി ചോദ്യം ചെയ്തു. താമസിച്ചില്ല, മേലുദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ ശബ്ദമുയര്ത്തിയതിന്ഹസാരെക്ക്വടക്കു കിഴക്കന്അതിര്ത്തി ഗ്രാമത്തിലേക്ക്സ്ഥലമാറ്റ ശിക്ഷയും കിട്ടി.

1964 ല്ദല്ഹിയിലെ ഒരു റെയില്വേ പ്ലാറ്റ്ഫോമില്വെച്ച്അവിടെയുള്ള പുസ്തകശാലയിലുള്ള ഒരു പുസ്തകമാണ്ഹസാരെയുടെ ജീവിതം മാറ്റിമറിച്ചത്‌. അയാളത്വാങ്ങി. സ്വാമിവിവേകാനന്ദന്റെ ജീവചരിത്രമായിരുന്നു അത്‌. അത്ആര്ത്തിയോടെ വായിച്ചു, വീണ്ടും വീണ്ടും വായിച്ചു. അപ്പോള്ഹസാരെക്ക്തന്റെ ജീവിതദൗത്യം തെളിഞ്ഞു വന്നതായി ബോധ്യമായി. ഒരു മനുഷ്യന്മഹാനാവുന്നത്അയാള്മറ്റുള്ളവര്ക്ക്നന്മ ചെയ്യുമ്പോഴാണ്‌. ഹസാരെ പിന്നീട്മറ്റ്മതഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും സാമൂഹ്യപരിഷ്കര്ത്താക്കളെക്കുറിച്ചുള്ള പുസ്തകങ്ങളും ഏറെ വായിച്ചു. അങ്ങനെ ഖേം കരണിലെ തലനാരിഴക്കുള്ള രക്ഷപ്പെടലിനുശേഷം ഹസാരെ സ്വയം പരിവര്ത്തനത്തിന്വിധേയനായി. സസ്യഭുക്കായി, സിഗരറ്റോ ബീഡിയോ വലിക്കില്ല. മദ്യപിക്കില്ല, അവിടേയും നിര്ത്തിയില്ല, തന്റെ ഭാവി ജീവിതം സാമൂഹ്യ സേവനത്തിനായി മാത്രം സമര്പ്പിച്ചുകൊണ്ട്അവിവാഹിതനായി ജീവിക്കാനും അദ്ദേഹം പ്രതിജ്ഞയെടുത്തു. ഭാരതമാണ്എന്റെ കുടുംബം. അദ്ദേഹം സ്വയം തീരുമാനിച്ചു.

തന്റെ മുന്നില്മഹത്തരമായ ഒരു ദൗത്യം പൂര്ത്തിയാക്കാനുണ്ടെന്ന്അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ സ്വന്തം ഗ്രാമമായ റാലെഗോണ്സിദ്ധിയുടെ സമഗ്രപുരോഗതി! അതുവരെയുള്ള വാര്ഷിക സന്ദര്ശന വേളയില്തന്റെ ഗ്രാമത്തിന്റെ കഷ്ടസ്ഥിതികള്കണ്ട്ഹസാരെയുടെ മനസ്സ്തേങ്ങിയിരുന്നു. അവിടെയുള്ള ഗ്രാമക്ഷേത്രം നശിച്ചു വീഴാറായിരിക്കുന്നു. ഹസാരെ സ്വയം പറഞ്ഞു. എനിക്ക് ഗ്രാമക്ഷേത്രം വീണ്ടും പുനര്നിര്മിക്കാനായാല്ഗ്രാമത്തിലെ ജനങ്ങള്ക്ക്ഈശ്വരവിശ്വാസമുണ്ടാവാനും അവരുടെ ജീവിതം നന്നാവാനും അത്ഉപകരിക്കും. പക്ഷെ അദ്ദേഹത്തിന്റെ പക്കല്വേണ്ടത്ര പണമുണ്ടായിരുന്നില്ല. പെന്ഷന്പറ്റണമെങ്കില്കുറച്ചു വര്ഷങ്ങള്കൂടി പട്ടാളത്തില്സേവനമനുഷ്ഠിക്കേണ്ടിയിരുന്നുഅപ്രകാരം പട്ടാള സേവനം പൂര്ത്തിയാക്കി.

അങ്ങനെ, 1975 ല്പട്ടാളത്തില്നിന്നും വിരമിച്ച്ഹസാരെ റാലെഗോണ്ഗ്രാമത്തില്തിരിച്ചെത്തി. സേവന ആനുകൂല്യങ്ങളെല്ലംകൂടി 20,000 രൂപ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. തന്റെ ഗ്രാമക്ഷേത്രം നന്നാക്കാന് തുക ചെലവിടാന്അദ്ദേഹം തീരുമാനിച്ചു. ആശാരിമാരേയും മണ്പണിക്കാരേയും ഇതിനായി അദ്ദേഹം ഏര്പ്പാടാക്കി; അവര്ക്കൊപ്പം മരപ്പണിയിലും മണ്പണിയിലും അദ്ദേഹവും സ്വയം പങ്കുചേര്ന്നു.

ആദ്യമൊക്കെ ആളുകള്അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങളെ അത്ര ശ്രദ്ധിച്ചില്ല. ഗ്രാമക്ഷേത്രം ഉയര്ന്നുവരാന്തുടങ്ങിയതോടെ, ഗ്രാമീണരിലും മാറ്റങ്ങള്കണ്ടുതുടങ്ങി. പലരും മരവും മറ്റും സംഭാവനയായി നല്കി; പലരും സ്വയം പണിയെടുക്കാന്തയ്യാറായി വരാന്തുടങ്ങി, രാപ്പകല്അവര്അദ്ധ്വാനിച്ചു….പ്രതിഫലമില്ലാതെ. ഹസാരെ പറയുന്നു- ഇതില്നിന്ന് ഒരു കാര്യം ഞാന്പഠിച്ചു. നമ്മള്സ്വാര്ത്ഥമതികളല്ലായെന്നും നാം അവര്ക്കൊപ്പം ഉണ്ടാവുമെന്നും വന്നാല്ജനങ്ങള്നമുക്കൊപ്പമുണ്ടാവും.

ഇതിനകം ഹസാരെക്കൊപ്പം ഒരു സംഘം ചെറുപ്പക്കാര്ഒത്തുചേര്ന്നിരുന്നു. അവര്ആദരപുരസ്സരം അദ്ദേഹത്തെ അണ്ണാ” (വലിയേട്ടാ) എന്നു വിളിക്കാന്തുടങ്ങി. ചെറുപ്പക്കാര്ക്ക്മുന്നില്അദ്ദേഹം തന്റെ ഗ്രാമത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്പങ്കുവെച്ചു. ക്രമേണ ക്രമേണ കൂടുതല്ചെറുപ്പക്കാര് ഗ്രൂപ്പിലേക്ക്ആകൃഷ്ടരായി വരാന്തുടങ്ങി. ഹസാരെ ഇവര്ക്ക്ഒരു പേരിട്ടു. തരുണ്മണ്ഡല്’ (യുവജനസംഘം)

ഒരു രാത്രി ഏതാനും തരുണ്മണ്ഡല്അംഗങ്ങള്ഗ്രാമക്ഷേത്രത്തിലേക്ക്ഓടി വന്ന്പറഞ്ഞു. അയല്ഗ്രാമത്തിലെ കുടിയന്മാര്വന്ന്നമ്മുടെ ഗ്രാമത്തിലെ ഗുലാബ്ഭാലേക്കറെന്ന കര്ഷകനായ നാല്പ്പതുകാരനെ അടിച്ച്അവശനാക്കിയിരിക്കുന്നു. കുടിയന്മാരെ സലൂട്ട്ചെയ്തില്ലയെന്നത്രെ കാരണം. അണ്ണായ്ക്ക് സംഭവം തീരെ രസിച്ചില്ല. ഉടനെ മുഴുവന്ഗ്രാമവാസികളേയും വിളിച്ചുകൂട്ടി മദ്യപാനത്തിനും വ്യാജവാറ്റിനും ചൂതാട്ടത്തിനുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. രണ്ടും കല്പ്പിച്ച്അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു- ഇവിടുത്തെ വാറ്റുകാര്ശ്രദ്ധിക്കുക. ഇനിമുതല്ഇവിടെ വാറ്റ്നിര്ത്തണംഅതൊരു ആജ്ഞയായിരുന്നു.
വാറ്റുകാരില്ചിലരെല്ലാം അണ്ണായുടേയും പയ്യന്മാരുടേയും വാക്ക്കേട്ട്താമസിയാതെ അവരുടെ വാറ്റു കേന്ദ്രങ്ങള്അടച്ചുപൂട്ടി. അവശേഷിച്ച മിക്ക വാറ്റു കേന്ദ്രങ്ങളും ദിവസങ്ങള്ക്കകം അടിച്ചു തകര്ക്കപ്പെട്ടു. ഹസാരെക്ക്ഇതുകൊണ്ടും തൃപ്തി വന്നില്ല. അദ്ദേഹം ഗ്രാമീണരോട്പറഞ്ഞു- മദ്യപാനം നിര്ബന്ധമുള്ളവര്ശ്രദ്ധിക്കുക. ഗ്രാമത്തില്അതുവേണ്ട. വേണ്ടവര്ഗ്രാമം വിടുക. ഇവിടെ മദ്യപിച്ച്കണ്ടാല്വിവരമറിയും.അദ്ദേഹം പറഞ്ഞതു ചെയ്യാനും ഉറച്ചിരുന്നു എന്ന് വരും ദിവസങ്ങള്തെളിയിച്ചു.

ഹസാരെ പറഞ്ഞു- നിങ്ങള്ക്കെന്തെങ്കിലും സമൂലമാറ്റം വരുത്തേണ്ടതായിട്ടുണ്ടോ, അതിന്ന്കുറച്ച്ശാഠ്യവും ശക്തവുമായ നടപടിയും വേണംപക്ഷെ ഇതെല്ലാം ചെയ്ത ഹസാരയെപ്പറ്റി ഒരൊറ്റ ഗ്രാമീണനുപോലും പരാതിയില്ല, പരിഭവമില്ല.

മദ്യപാനത്തിനുപുറമെ ഗ്രാമത്തിന്റെ ദയനീയ സ്ഥിതിക്ക്കാരണം ഗ്രാമവാസികളുടെ തൊഴിലില്ലായ്മയാണെന്ന്ഹസാരെക്ക്ബോധ്യമായി. വാറ്റുകേന്ദ്രങ്ങള്അടച്ചുപൂട്ടിയതോടെ അതുവഴി ഉപജീവനം കഴിച്ചവര്പട്ടിണിയിലായി. ഇനിയെന്ത്ചെയ്യും എന്ന്ഹസാരെ ചിന്തിച്ചിരിക്കുമ്പോഴാണ്ദിനപ്പത്രത്തിലെ ഒരു ലേഖനം അദ്ദേഹത്തിന്റെ ശ്രദ്ധയില്പെട്ടത്‌. സര്ക്കാര്തലത്തില്ചില പൊതുമരാമത്ത്പണികള്ക്കുള്ള കൂലിപ്പണികളുടെ ടെണ്ടര്വിവരങ്ങള്അതിലുണ്ടായിരുന്നു. അദ്ദേഹവും തരുണ്മണ്ഡല്പയ്യന്മാരും ചേര്ന്ന്200 ഓളം ഗ്രാമവാസികളെ സംഘടിപ്പിച്ച്സമയോചിതമായി പ്രവര്ത്തിച്ചതില്ഇവര്ക്കെല്ലാം തൊഴിലും വരുമാനവും ഉണ്ടായി.

ഹസാരെ മറ്റൊരു പാഠം കൂടി പഠിക്കുകയായിരുന്നു. ഗവണ്മെന്റ്കീഴില്പല പദ്ധതികളും തൊഴിലവസരങ്ങളും വരുന്നുണ്ട്‌. അവ വേണ്ടത്ര പ്രചരിപ്പിക്കാത്തതുമൂലം, അവ വായിച്ചറിയാന്ഗ്രാമീണര്ക്ക്വിദ്യാഭ്യാസം ഇല്ലാത്തതുമൂലം ഇത്തരം പദ്ധതികളുടെ ആനുകൂല്യമൊന്നും കിട്ടുന്നില്ല. ഗവണ്മെന്റ്പദ്ധതികളും മറ്റും ശ്രദ്ധാപൂര്വം പഠിക്കാനായാല്തന്റെ ഗ്രാമവാസികള്ക്ക്പല സഹായങ്ങളും തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാവും.

ഇത്തരം പദ്ധതികളെപ്പറ്റി പരമാവധി വിവരങ്ങള്ശേഖരിക്കുകയെന്നതായി ഹസാരെയുടെ അടുത്ത ശ്രമങ്ങള്‍. അദ്ദേഹം നിരന്തരം സര്ക്കാര്ആഫീസുകള്കയറിയിറങ്ങി. ആവുന്നത്ര ഉദ്യോഗസ്ഥരോട്നേരിട്ട്കാര്യങ്ങള്ചോദിച്ച്ഗ്രഹിച്ചു.

റാലെഗോണില്രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടായിരുന്നതിനാല്ഹസാരെക്ക്ഇക്കാര്യത്തില്പരിഹാരമാര്ഗങ്ങള്തേടുന്നതില്ഏറെ ആകാംക്ഷയുണ്ടായിരുന്നു. ഏതാണ്ട്100 കിലോമീറ്റര്ദൂരെ പുരന്ദര്എന്ന ഒരു ഗ്രാമത്തില്വിജയകരമായി നടപ്പിലാക്കിയ ഒരു കുടിവെള്ള പദ്ധതിയെപ്പറ്റി ഹസാരെ പത്രവാര്ത്തയിലൂടെ വായിച്ചറിഞ്ഞിരുന്നു. അതേപ്പറ്റി കൂടുതല്മനസ്സിലാക്കിയ അദ്ദേഹം എഞ്ചിനീയര്മാരോടും വിദഗ്ദ്ധരോടും നിരന്തരം സമ്പര്ക്കം ചെയ്ത്തന്റെ ഗ്രാമത്തിനായി ബൃഹത്തായ ഒരു പദ്ധതി തയ്യാറാക്കിച്ചു. ഗ്രാമനിവാസികളോട്നിരന്തരം ഇതേപ്പറ്റി സംസാരിച്ചതില്അവര്ഇതിന്റെ പണികള്നടത്താന്പരമാവധി സഹായിക്കാന്തയ്യാറായി. പദ്ധതി അദ്ദേഹം ഏറ്റവും കുറഞ്ഞ ചെലവില്ആവിഷ്ക്കരിച്ചു നടപ്പിലാക്കി. അദ്ദേഹം പറയുന്നു ഒന്നിച്ച്പണിയെടുത്ത്ഗ്രാമക്ഷേത്രം പണിതീര്ത്ത ഗ്രാമവാസികള്ക്ക്അതിന്റെ ഗുണവും മനസ്സിലായിരുന്നു.അവര്അതു മനസ്സിലാക്കി ഇക്കാര്യത്തിലും സഹകരിച്ചു. ശ്രമ-ദാനം എന്നത്ഞങ്ങളുടെ ജീവിതരീതിയായിരിക്കുന്നു.

ഇന്ന്റാലെഗോണ്ജലസേചന സൗകര്യമുള്ള ഒരു ഭൂപ്രദേശമാണ്‌. കാര്ഷിക വരുമാനം ഗണ്യമായി വര്ധിച്ചിരിക്കുന്നു. വളരെ ചെറിയ വിഭാഗം ഗ്രാമീണര്മാത്രമേ ദാരിദ്ര്യരേഖക്ക്താഴെയുള്ളൂ. അവരുടെയെല്ലാം ജീവിതനിലവാരം ഏറെ ഉയര്ന്നുവെന്നുമാത്രമല്ല, അവര്ക്കാര്ക്കും ബാധ്യതകളുമില്ല.

റാലെഗോണെന്ന ഗ്രാമത്തിന്റെ സ്വന്തമായുള്ള ഉയിര്ത്തെഴുന്നേല്പ്പിന്എല്ലാം സുഗമമായിരുന്നു എന്നല്ല ഇത്രയും എഴുതിയതിനര്ത്ഥം. വെല്ലുവിളികള്ധാരാളമുണ്ടായി-ഗ്രാമവാസികള്ക്ക്സ്വന്തമായൊരു ഹൈസ്കൂള്വേണമെന്ന ആഗ്രഹമുണ്ടായി. അവര്സംഘടിച്ച്10 മുറികളുള്ള കെട്ടിടം അതിനായി പണിതു. സര്ക്കാരാവട്ടെ, സ്കൂള്നടത്താന്പണമനുവദിച്ചില്ല. അധികം വൈകാതെ ഇതിന്പിന്നിലുള്ള കാരണം അണ്ണാ കണ്ടുപിടിച്ചു. ജില്ലയിലെ ശക്തനായൊരു രാഷ്ട്രീയ നേതാവായിരുന്നു ഇതിന്പിന്നില്‍. റാലെഗണില്നിന്നും തനിക്ക്വോട്ടൊന്നും കിട്ടിയില്ലെന്നതിന്റെ പ്രതികാരമായി അയാള്ഇടപെട്ട്സ്കൂളിനുള്ള സര്ക്കാര്സഹായം മുടക്കുകയായിരുന്നു.

ഒട്ടും പതറാതെ ഹസാരെ ഇക്കാര്യത്തില്മുന്നിട്ടിറങ്ങി. സ്വന്തമായി അദ്ദേഹം പത്ത്അധ്യാപകരെ നിയമിച്ചു. അവര്ക്ക്ഭക്ഷണവും താമസസ്ഥലവും ഒരുക്കി, ശമ്പളം ഏര്പ്പാടാക്കി, സ്കൂള്പ്രവര്ത്തനവും തുടങ്ങി. ഇതോടൊപ്പം ഉദ്യോഗസ്ഥര്ക്ക്മുന്നില്നിരന്തരം നിവേദനങ്ങളും ഹര്ജികളുമായി അദ്ദേഹം ജില്ലാ ആസ്ഥാനമായ അഹമ്മദ്നഗറിലും 350 കിലോ മീറ്റര്ദൂരെയുള്ള ബോംബെ സെക്രട്ടറിയേറ്റിലും കയറിയിറങ്ങി.

ഇതിനായുള്ള ചെലവുകള്പരമാവധി കുറയ്ക്കാന്ബോംബെയാത്രകളില്അദ്ദേഹം ബസ്സ്റ്റാന്റുകളില്നിലത്ത്ന്യൂസ്പേപ്പറുകള്വിരിച്ച്അതിന്മേലുറങ്ങി, കടലില്കുളിച്ചു. ഒരു വര്ഷത്തിനിടെ 20 ഓളം തവണ ബോംബെയിലും അതിലും എത്രയോ അധികം തവണ അഹമ്മദ്നഗറിലും അദ്ദേഹം ചെന്നിട്ടും കാര്യം നടന്നില്ല. നേതാവിന്റെ സ്വാധീനം അത്രയായിരുന്നു. ഹസാരെ ചിന്തിച്ചുറച്ചു. ഇതുവരെക്കുള്ളത്മതിയായി. ഇനി എന്തു ചെയ്യണമെന്ന്എനിക്കറിയാം.അഹമ്മദ്നഗറിലെ ജില്ലാ പരിഷത്ത്ഓഫീസ്ഒരു ദിവസം രാവിലെ തുറന്നപ്പോള്250 ഗ്രാമീണരുമായി അണ്ണാഹസാരെ എത്തി നിരാഹാരസത്യഗ്രഹവും പ്രഖ്യാപിക്കപ്പെട്ടു. മണിക്കൂറുകള്ക്കകം ബോംബെയില്നിന്നും ഹൈസ്കൂളിനുള്ള ഫണ്ട്അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ്വന്നു.

ഇന്ന് സ്കൂള്മിലിട്ടറി ചിട്ടയിലാണ്നടക്കുന്നത്‌. ഹസാരെ പറയുന്നു. സൈന്യത്തിലാണ്അച്ചടക്കം ഞാന്അല്പ്പമെങ്കിലും കണ്ടിട്ടുള്ളത്‌.ഇവിടെ വിദ്യാര്ത്ഥികള്പഠിക്കുന്നതോടൊപ്പം ശാരീരിക വ്യായാമങ്ങളും ജോഗിങ്ങുമെല്ലാം ചെയ്യണം. അവര്ക്ക്ഇംഗ്ലീഷില്സ്പെഷ്യല്കോച്ചിങ്ങും പഠന ക്ലാസുകളും നിര്ബന്ധമാണ്‌. ഇംഗ്ലീഷ്അധികമറിയാത്ത ഹസാരെ പറയുന്നു. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്അറിയാന്ഇംഗ്ലീഷിലുള്ള പരിജ്ഞാനം അനിവാര്യമാണ്‌.

റാലെഗോണിലെ വര്ഷങ്ങളായുള്ള സാമൂഹിക ആചാരങ്ങളും ഹസാരെ മാറ്റിമറിച്ചു. കൊല്ലത്തില്മൂന്നുതവണകളായി റാലെഗോണ്തരുണ്മണ്ഡല്സംഘടിപ്പിക്കുന്ന സാമൂഹ്യ വിവാഹങ്ങള്നടക്കുന്നുണ്ട്‌. ഒരു കുടുംബത്തിന്1000 രൂപയാണ്പരമാവധി ചെലവ്‌. ദരിദ്രകുടുംബങ്ങള്ക്ക്ഒരു ചെലവുമില്ല. ഇവിടുത്തെ സമൂഹവിവാഹ ചടങ്ങ്ഏറെ പ്രചാരമായതിനാല്സമീപ ഗ്രാമങ്ങളിലെ പെണ്കുട്ടികളും ഇത്തരം ചടങ്ങുകളില്വിവാഹിതരാവാന്എത്തുന്നുണ്ട്‌.

തൊട്ടുകൂടായ്മയും തീണ്ടലും റാലെഗോണ്ഗ്രാമത്തില്ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. ഇപ്പോള്ഗ്രാമത്തിലെ ഹരിജനങ്ങളും മറ്റ്ഹിന്ദുവിഭാഗങ്ങളും ഒരേ കിണറുകളില്നിന്നും വെള്ളടാങ്കുകളില്നിന്നും വെള്ളമെടുത്ത്ഉപയോഗിക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്ന്ഭക്ഷണം കഴിക്കുന്നു. ഗ്രാമത്തിലെ വാര്ഷിക കന്നുകാലി ഉത്സവവേളയില്ഹരിജനവിഭാഗമുള്ള ഒരു വ്യക്തിക്ക്അദ്ദേഹത്തിന്റെ കന്നുകള്ക്ക്പ്രത്യേക സമ്മാനവും നല്കുന്ന പതിവ്തുടങ്ങിയിരിക്കുന്നു. ഗ്രാമത്തില്വര്ഷംതോറും കന്നുകാലികളെ പങ്കെടുപ്പിച്ച്ഉത്സവങ്ങള്നടത്തിയിരുന്നു. ഹസാരെ ഉത്സവവേളയില്പുതിയൊരു പതിവുണ്ടാക്കി. സ്വയം അദ്ധ്വാനിച്ച്ഇണക്കന്നുകള്ഉണ്ടാക്കുന്ന ഹരിജന്കര്ഷകന്പ്രത്യേക സ്ഥാനവും സമ്മാനങ്ങളും നല്കാന്തുടങ്ങി.

എല്ലാ സാമൂഹ്യമാറ്റങ്ങള്ക്കും ശക്തമായ ആത്മീയ അടിത്തറ വേണമെന്നാണ്അണ്ണാ ഹസാരെയുടെ വിശ്വാസം. ഹസാരെയുടെ പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ ഗ്രാമക്ഷേത്രത്തില്നിന്നായിരുന്നല്ലോ. ഗ്രാമക്ഷേത്രത്തിനരികിലുള്ള ഒരു ചെറിയ മുറിയിലാണ്അണ്ണാ ജീവിക്കുന്നത്‌. ചുറ്റുഭാഗത്തും ഷെല്ഫുകളിലും മറ്റുമായി അടുക്കി ചിട്ടയാക്കി വച്ചിട്ടുള്ള ഫയലുകളും രേഖകളുമാണ്‌. ഊണും ഉറക്കവും ഇവിടെത്തന്നെ. ദിവസം മുഴുവനും ക്ഷേത്രവും പരിസരവും ശബ്ദവാദ്യഘോഷങ്ങളാല്മുഖരിതമാണ്‌. ജനനിബിഢമാണ്‌. പ്രാര്ത്ഥനകള്, ഭക്തി പ്രഭാഷണങ്ങള്, യോഗങ്ങള്എല്ലാം ഇവിടെ നടന്നുവരുന്നു. റാലെഗോണിനുണ്ടായ മാറ്റങ്ങള്കണ്ട്ആകൃഷ്ടരായ സമീപഗ്രാമവാസികളും ആവേശഭരിതരായി അവനവന്റെ ഗ്രാമങ്ങള്മാറ്റിയെടുക്കാന്ശ്രമങ്ങള്തുടങ്ങി.

റാലെഗോണിന്നായി ഇനിയും ഏറെ സ്വപ്നങ്ങള്പൂവണിയാനുണ്ടെന്ന്ഹസാരെ പറയുന്നു. കൂടുതല്വ്യവസായങ്ങള്, വിദ്യാഭ്യാസമുള്ള യുവതീ യുവാക്കള്…….അദ്ദേഹത്തിന്ഇപ്പോഴും ഒരു മിനിട്ട്വിശ്രമമില്ല. പരിപാടികള്, ചര്ച്ചകള്, ഉപദേശങ്ങള്, യാത്രകള്……ഞാന്അദ്ദേഹത്തോടൊപ്പം സംസാരിച്ചിരിക്കെ രണ്ടു മുസ്ലീം യുവാക്കള്സമീപഗ്രാമമായ സിരൂരില്നിന്നും വന്ന്അദ്ദേഹത്തെ ഒരു പരിപാടിക്ക്ക്ഷണിച്ചു. പ്രവാചകന്റെ ആണ്ടുപിറന്നാള്വേളയില്അവരുടെ ഗ്രാമത്തിലെ ഒരു മീറ്റിംഗിന്ഹസാരെയുടെ പ്രസംഗം വേണം, ഇതാണാവശ്യം. അണ്ണാ ഉടന്സമ്മതിച്ചു. അവര്പോയപ്പോള്അണ്ണാ എന്നോട്പറഞ്ഞു- പ്രവാചകനെപ്പറ്റി അധികമൊന്നും എനിക്കറിയില്ല, കേട്ടോ. പക്ഷെ അവര്ക്ക്ഞാനൊരു സന്ദേശം നല്കും-നമ്മുടെ രാജ്യം നന്നാവണമെങ്കില്നമ്മുടെ ഗ്രാമങ്ങള്നന്നാവണം; ഇതിനെല്ലാം വേണ്ടി ആദ്യം നമ്മള്സ്വയം നന്നാവണം, ഏറെ പരിവര്ത്തനത്തിനുവിധേയരാവണം.

കുറിപ്പ്
ലേഖനം അച്ചടിച്ചു വന്നപ്പോള്അണ്ണാ ഹസാരെ അധികമാരും അറിയാത്ത ഒരാളായിരുന്നു. എന്നാല്പിന്നീട്ഇദ്ദേഹം അനവധി പുരസ്ക്കാരങ്ങള്ക്കും ബഹുമതികള്ക്കും അര്ഹനായി, പത്മഭൂഷണ്അടക്കം. ഇന്ന്ഇദ്ദേഹം അഴിമതിക്കെതിരെ നടത്തിയ അനവധി സമരങ്ങളുടെ ധീരനായകനായി ദേശവ്യാപകമായി അറിയപ്പെടുന്നു. മഹാരാഷ്ട്രയില്വിവരാവകാശ നിയമം-2006 ല്നടപ്പിലാക്കിയതില്ഇദ്ദേഹത്തിന്റെ പങ്ക്വലുതാണ്‌. രാജ്യത്തെ മറ്റ്പല ഗ്രാമങ്ങള്ക്കും ഇതിനകം റാലെഗോണ്സിദ്ധി എന്ന കൊച്ചുഗ്രാമം മാതൃകയുമാണ്‌.
മോഹന്ശിവാനന്ദ്

റീഡേഴ്സ്ഡൈജസ്റ്റിനോട്കടപ്പാട്‌: വിവ. അഡ്വ.കെ.കൃഷ്ണകുമാര്‍...... 
JANMABHOOMI DAILY

1 comment:

Anonymous said...

എനിക്ക് തോന്നുന്നത് ഇനി രാജ്യം മുഴുവന്‍ കൊള്ളയും അഴിമതിയും കരിച്ചന്തയും അക്രമങ്ങളും പിടിച്ചുപരിയം കൊണ്ടും നിറയുമെന്നാണ്! ഇപ്പോളത്തെ സാമ്പത്തിക നയങ്ങള്‍ ജനങ്ങളെ അതിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല..! ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നത് middle class family ആണ് കൂടുതലും (കേരളത്തില്‍ stranded of living high ആയതു കൊണ്ട് പെട്ടന്നുള്ള സാമ്പത്തീക മാറ്റങ്ങള്‍ ഒരിക്കല്യം പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങളിലേക്ക് വരുമെന്ന് തോന്നില്ല ! ഇങ്ങനെ എല്ലാം ഞാന്‍ അടങ്ങുന്ന ഒരു സമൂഹം ചിന്ടിക്കുമ്പോള്‍ സര്‍കാരിന്റെ ഭാഗത്ത്‌ നിന്നും വേണ്ട കരുതലുകള്‍ ഇല്ലാതാകുകയും രാഷ്ട്രീയ കാരും വന്‍ നേതാക്കന്‍ മാരും അഴിമാതിക്കരായി തെളിയുകയും ജനങ്ങളുടെ എല്ലാ അവിശ്യങ്ങള്‍ക്കും അഴിമതിയില്‍ കൂടിയേ നിറവേറ്റാന്‍ കഴിയൂ എന്ന് കൂടി മനസിലാകുമ്പോള്‍ രാജ്യം ഒരു പുതിയ സാമ്പത്തീക സംസ്കാരത്തിലേക്കും നാടുകള്‍ നീതിയും നേരിയുമില്ല വെവസ്യായ സംരംഭാങ്ങളിലെക്കും നീങ്ങും എന്നതില്‍ സംശയമില്ല !! ഈ സമയത്ത് അന്ന ഹസരെയേ പോലുള്ള ആളുകള്‍ ഗാന്ധി സമര മാര്‍ഗത്തിലൂടെ പ്രതികരിക്കുന്നത് കൊട്നു രാജ്യത്തിനു ദോഷതെക്കള്‍ ഏറെ ഗുണമേ ഉണ്ടാകൂ എന്നാണ് എന്‍റെ അഭ്പ്രായം ((അന്ന ഹസാരയെ കൊണ്ട് ഇങ്ങനെ എങ്കിലും സദ്ധികുന്നല്ലോ പ്രതികരിക്കാന്‍ ! ഇതിലും വലിയ നേതാക്കള്‍ക്കും രാഷ്ട്രെയകര്‍ക്കും രാഷ്ട്രബോതമില്ലാതെ നെജും വിരിച്ചു നിലകൊള്ളുന്ന ഈ സമയത്ത് അന്ന ഹസാരെ ഗാന്ധി സമര മാര്‍ഗ മുരയുംയി മുന്നോട്ടു വന്നില്ലയിരുന്നെങ്ങില്‍ രാഷ്ട്രം വന്‍ കലാപതിലെക്കോ mattu വീഴ്ചയിലേക്ക് വഴുതിയേനെ (എന്നിരുന്നാലും ഇന്യിയം അതിനുള്ള സാധ്യത ഇല്ലാതെ ഇല്ല!!!!!! )l