Pages

Tuesday, December 20, 2011

ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം –

ഭഗവദ് ഗീതയെ 
ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം
"The Bhagavad-Gita is a true scripture of the human race,
a living creation rather than a book,
with a new message for every age and a new meaning for every civilization."

~ Rishi Aurobindo

ഭഗവദ്ഗീതക്കെതിരെ റഷ്യയില്‍ കേസ്‌

 
മോസ്കോ: ഭഗവത്ഗീത റഷ്യയില്‍ തീവ്രവാദികളുടെ സാഹിത്യമായി കണക്കാക്കി നിരോധിക്കണമോ എന്ന കാര്യം സൈബീരിയയിലെ ടോമാക്‌ കോടതിയുടെ പരിഗണനയിലാണ്‌. ഇതുസംബന്ധിച്ച വിധി നാളെ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ കോടതിയില്‍ കേസ്‌ നടന്നുവരികയാണ്‌.
എസി ഭക്തിവേദാന്തസ്വാമി പ്രഭുപാദയുടെ ‘ഭഗവദ്ഗീത അതുപോലെ’ എന്ന ഗ്രന്ഥത്തിന്റെ റഷ്യന്‍ വിവര്‍ത്തനമാണ്‌ കോടതി പരിശോധിക്കുന്നത്‌.
സ്വാമി കൃഷ്ണനെക്കുറിച്ച്‌ അറിയുന്നതിനുള്ള അന്തര്‍ദേശീയ സൊസൈറ്റിയുടെ സ്ഥാപകനാണ്‌.

സാമൂഹ്യതിന്മകള്‍ ഉണ്ടാകുന്ന ഒരു ഗ്രന്ഥമെന്ന്‌ പ്രഖ്യാപിക്കപ്പെട്ടാല്‍ അതിന്റെ റഷ്യയിലെ വിതരണം നിയമവിരുദ്ധമായി പ്രഖ്യാപിക്കും.
 

ഭഗവദ് ഗീത: റഷ്യ ഖേദം പ്രകടിപ്പിച്ചു

 
മോസ്കോ: സൈബീരിയയില്‍ ഭഗവദ് ഗീതയ്ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. ഗീത പോലുളള വിശുദ്ധ ഗ്രന്ഥം കോടതി കയറേണ്ടി വന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ എം. കാദാകിന്‍ പറഞ്ഞു.

ടോംസ്ക് പോലെ മതസൗഹാര്‍ദത്തിനു പേരുകേട്ട പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗീത തീവ്ര സാഹിത്യ ഗ്രന്ഥമാണെന്നും ഇതു സമൂഹത്തില്‍ അശാന്തി പരത്തുമെന്നും ആരോപിച്ചാണ് സൈബീരിയയിലെ ടോംസ്ക് കോടതിയില്‍ ഒരു വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്.

ശ്രീകൃഷ്ണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന ഇസ്കോണിന്റെ സ്ഥാപകന്‍ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച ഭഗവദ് ഗീത ആസ് ഇറ്റ് ഈസ് എന്ന ഗ്രന്ഥത്തിന്റെ റഷ്യന്‍ പരിഭാഷയ്ക്കെതിരെയാണ് കേസ്. ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുമായ ബന്ധമുള്ള ഒരു സംഘടനയുടെ ആവശ്യപ്രകാരമാണ് ഭഗവദ്ഗീതയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സൈബീരിയയില്‍ ഭഗവദ്ഗീത നിരോധിച്ചത് ഇന്ത്യയില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു. തിങ്കളാഴ്ച ഈ പ്രശ്‌നം പാര്‍ലമെന്റ് നടപടികളെയും പ്രക്ഷുബ്ധമാക്കിയിരുന്നു.

ഹര്‍ജിയില്‍ വിധി പറയുന്നതു റഷ്യന്‍ കോടതി 28ലേക്കു മാറ്റിയിരിക്കുകയാണ്. റഷ്യയില്‍ ഇന്ത്യന്‍ ദര്‍ശനങ്ങളുടെ ആസ്ഥാനങ്ങളായി പരിഗണിക്കപ്പെടുന്ന മോസ്കോയിലെയും സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെയും വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്ന് ഇസ്കോണ്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണിത്.

ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം – ബി.ജെ.പി

ഭഗവദ് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഗ്രന്ഥത്തിനു റഷ്യയില്‍ ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിച്ചതു കൊണ്ടു മാത്രം പ്രശ്നം തീരില്ലെന്നു ഇന്ത്യയുടെ  ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു.
ഗീതയെ ദേശീയ ഗ്രന്ഥമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇന്ത്യയുടെ പ്രതിഷേധം റഷ്യയെ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ സഭയില്‍ പറഞ്ഞു.
 

തടവറകളില്‍  ഗീതാധ്വനികള്‍

 
തൃശൂര്‍ : സംസ്ഥാനത്തെ തടവറകളില്‍  ഗീതാപാരായണത്തിന്റെ ധ്വനികള്‍ .....,
ക്രൗര്യമനസിന്റെ ചിന്തകളില്‍ ചെയ്ത പാപങ്ങളുടെയും ക്രൂരതകളെയും മറക്കാനും പശ്ചാത്തപിക്കാനും പുതിയ ജീവിതത്തിലേക്ക്‌ നയിക്കാനുമുള്ള പ്രേരണയാകുന്നതിന്‌ വേണ്ടി ഭഗവത്‌ ഗീതാ പഠനം ആരംഭിച്ചത്‌. ഇതിന്‌ തുടക്കമിട്ട്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ .....,

സെന്‍ട്രല്‍ ജയിലുകളിലായിരിക്കും ആദ്യഘട്ടം ഭഗവത്ഗീതാ പഠന പദ്ധതി .
തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഗീതാപഠനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്കോണ്‍ ഇന്ത്യയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഗീതാ പഠനത്തിന്‌ താത്പര്യമുള്ളവര്‍ക്ക്‌ മാത്രമേ അറിവ്‌ പകര്‍ന്നു നല്‍കുകയുള്ളൂ. വ്യാഖ്യാനം കൂടി ഹൃദിസ്ഥമാക്കുന്നതിനാല്‍ പദ്ധതി ഗുണം ചെയ്യുമെന്നാണ്‌ ജയില്‍ അധികൃതരുടെ പ്രതീക്ഷ.
ഗീതാ പഠനത്തിന്‌ ഭാഷ തടസ്സമാവില്ല. ഏതു ഭാഷക്കാരനും ഗീത പഠിക്കാന്‍ സാധിക്കും . മലയാളം , തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌, തെലുങ്ക്‌, കന്നട, ബംഗാളി, ഫ്രഞ്ച്‌ എന്നീ എട്ടു ഭാഷകളില്‍ തയ്യാറാക്കിയ ഭഗവത്ഗീത ജയില്‍ ലൈബ്രറിയില്‍ എത്തിച്ചിട്ടുള്ളതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇസ്കോണ്‍ ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ഭീമാ ദാസ്‌, ജയിലര്‍ നിര്‍മ്മലാനന്ദന്‍ നായര്‍, ജയില്‍ നോഡല്‍ ഓഫീസര്‍ കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗീതാസന്ദേശങ്ങളിലൂടെ..

 
ആസുരീക സ്വഭാവമുള്ളവര്‍ക്ക്‌ ശരിയേത്‌ തെറ്റേതെന്നറിയാനുള്ള ആഗ്രഹം പോലുമുണ്ടാകില്ല. അതുകൊണ്ടുതന്നെ മനസ്സും ചിന്തയും പ്രവൃത്തിയും ശുദ്ധമായിരിക്കില്ല. അവര്‍ പ്രഖ്യാപിക്കും: ഈ ലോകത്തില്‍ സത്യം ധര്‍മം എന്നൊന്നില്ല, എല്ലാം വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തില്‍ (അപരസ്പര സംഭൂതം) നിന്നുടലെടുത്തതായതിനാല്‍ അത്തരത്തിലെല്ലാത്തിനേയും വിവരിക്കാം. അവര്‍ പറയും മനുഷ്യനും മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ്‌ ഈ ലോകത്തിന്റെ ആധാരം. അതല്ലാതെ മേറ്റ്ന്താണ്‌? ജനതയുടെ നിലനില്‍പ്പിന്നാധാരമെന്ന്‌. സ്ത്രീ പുരുഷ സംയോഗത്തില്‍ ജനനം നടക്കുന്നു. അതില്‍ ദൈവീകമായിട്ടൊന്നുമില്ല എന്നും ! ഇവരാണ്‌ താമസ(താമസീക) സ്വഭാവമുള്ളവര്‍.

ആസുര സ്വഭാവദോഷമുള്ള ഇവര്‍ ആഗ്രഹങ്ങള്‍ക്കിടമകളായിരിക്കും,  മുദ്രാവാക്യങ്ങളില്‍ എല്ലാം നിറയ്ക്കും. അജ്ഞതയാണ്‌ ജ്ഞാനമെന്ന്‌ മറ്റുള്ളവരെ ധരിപ്പിക്കും. ഈ ലോകത്തില്‍ അത്തരത്തിലുള്ള ധാരാളം പേരുണ്ട്‌. അഹംഭാവവും തന്റേടവും സ്വാര്‍ത്ഥ താല്‍പര്യവുമല്ലാതെ അവര്‍ക്ക്‌ മറ്റൊന്നുമുണ്ടാകില്ല.അവരുടെ വിശ്വാസം മാത്രം ശരിയെന്നവര്‍ വാദിക്കും. സുഖമാണ്‌ പരമമായ ലക്ഷ്യമെന്നവര്‍ തെളിയിക്കാന്‍ ശ്രമിച്ച്‌ മരിക്കും വരെ ഈ അജ്ഞതയില്‍ ജീവിക്കും. എല്ലാ കാര്യത്തിലും അവര്‍ ഇടപെടും, അതിയായ ആഗ്രഹവും പ്രതീക്ഷയും എല്ലാവരിലും നിറയ്ക്കും. ദേഷ്യവും വാശിയും അവരുടെ കൂടെപ്പിറപ്പായിരിക്കും, ഏത്‌ നീച പ്രവൃത്തിയും ചെയ്യും, പണവും ആഡംബരങ്ങളും കൊണ്ട്‌ സുഖം കണ്ടെത്താമെന്നവര്‍ വാദിക്കും, ഇത്രയും ഞാനുണ്ടാക്കിയതാണ്‌, ഇന്ന്‌ ഇത്രയുണ്ടാക്കി, ഇനിയും ഞാന്‍ നേടും ഇത്രയും സ്വത്തിന്റെ അധിപനാണ്‌ ഞാന്‍, ഇനിയുമെനിക്കിത്രയും കൂടി ഉണ്ടാക്കാന്‍ സാധിക്കും, അവനെ ഞാന്‍ ശരിയാക്കും, അവന്റെ കഥ ഞാനവസാനിപ്പിക്കും, എന്നെ അവന്‍ മനസ്സിലാക്കിയിട്ടില്ല, ഞാനാരാണെന്നവനെ പഠിപ്പിക്കും, എന്റെ ശക്തിയവനെ ഞാന്‍ അറിയിക്കും, ഞാനെന്റെ കഴിവുകൊണ്ടാണ്‌ സന്തോഷിക്കുന്നതും സുഖിക്കുന്നതും, ഞാന്‍ സമ്പന്നനാണ്‌, എനിക്ക്‌ വേണ്ടപ്പെട്ടവര്‍ ധാരാളമുണ്ട്‌, എന്നെപ്പോലെ മറ്റൊരാളെക്കാണിച്ചുതാ, ഈശ്വരന്‍ എന്റെ കൂടെയാ, ഞാനവന്‌ വേണ്ടതുകൊടുക്കും,എല്ലാവരേയും എന്റെ കൂടെയാക്കാനെനിക്ക്‌ കഴിയും എന്നീ പ്രകാരമുള്ള അജ്ഞതയും അതിമോഹവും ഇന്ദ്രിയസുഖത്തിനുള്ള പരക്കം പാച്ചിലും പലതരം ചിന്തകളും കൊണ്ട്‌ അന്ത്യത്തില്‍ അവര്‍ അഗാധ ഗര്‍ത്തത്തില്‍ പതിക്കും.



"എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണമായും തൃപ്ത്തിപ്പെടുത്തുന്നു.... 
സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്ക് തിരിയും. 
അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. 
അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ  പുഞ്ചിരിക്കുവാനാരംഭിക്കും. 
എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. 
ആ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, 
അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്"
-മഹാത്മ ഗാന്ധി .
 

No comments: