Pages

Saturday, July 2, 2011

" ശ്രീപത്മനാഭസ്വാമിക്ഷേത്രം " - ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല

ശ്രീപത്മനാഭസ്വാമിക്ഷേത്രം 

ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല






ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും


കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ ശ്രീകോവിലില്‍ വിരാജിക്കുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി ഒരു നിസ്സാരകാര്യമല്ല. ബിംബനിര്‍മ്മാണവിധിയെക്കുറിച്ച് തന്ത്രസമുച്ചയത്തിലും താന്ത്രിക-മാന്ത്രികവിധികളുടെ ഇരിപ്പിടങ്ങളായ ചില പുരാതന തറവാടുകളിലെ നിലവറകളില്‍ ഇന്നും പുറംലോകം അറിയാതെയിരിക്കുന്ന മഹത്തായ താളിയോലഗ്രന്ഥങ്ങളിലും കടുശര്‍ക്കരബിംബ നിര്‍മാണവിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
മറ്റു വിഗ്രഹങ്ങള്‍പോലെ എടുത്തുമാറ്റാനാകാത്തവിധം പൂര്‍ത്തിയാക്കപ്പെടേണ്ട ഈ ബിംബം പ്രതിഷ്‌ഠിക്കുന്നിടത്തുവച്ചുതന്നെ പണിപൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ട് ആദ്യമേ പ്രതിഷ്ഠാസ്ഥാനം നിര്‍ണയിക്കപ്പെടണം. മനുഷ്യശരീരത്തിലെ ആന്തരികാസ്ഥികള്‍ക്കുതുല്യം ആദ്യം കരിങ്ങാലി മരത്തിന്റെ കാതലില്‍ വംശദണ്ഡും, വക്ഷോഭദണ്ഡും, കടി, ഊര്, ഭുജ, പാര്‍ശ്വദണ്ഡുകളും നിര്‍മ്മിച്ച്‌ യഥാസ്ഥാനങ്ങളില്‍ അടുക്കി ചെമ്പുകമ്പികളാല്‍ ബന്ധിപ്പിച്ചുറപ്പിച്ചു് ഉറപ്പുവരുത്തി രൂപകല്‍പന ചെയ്യണം. ഈ രൂപത്തിനു തന്ത്രശാസ്ത്രത്തില്‍ ശൂലം എന്നുപറയപ്പെടുന്നു.
നാലുഭാഗം തിരുവട്ടാപ്പശയും, മൂന്നുഭാഗം കുന്തിരിക്കവും, അഞ്ചുഭാഗം ഗുല്ഗുലുവും, എട്ടുഭാഗം ചെഞ്ചല്യവും, മൂന്നുഭാഗം കാവിമണ്ണും പൊടിയാക്കി, നെയ്യും തേനും ആവശ്യാനുസരണം സമമായി ചേര്‍ത്തു ചൂടാക്കി ദ്രാവകരൂപം വരുത്തി, ഈ ശൂലത്തിന്മേല്‍ പുരട്ടുകയും ശുദ്ധമായ ചകിരിനാര് കൂട്ടിപ്പിരിച്ചു ഞരമ്പുകള്‍ തീര്‍ക്കുകയും വേണം. വിഗ്രഹത്തിന്റെ ഉറപ്പിനും മുറുക്കത്തിനും വേണ്ടിയാണ് ചകിരിനാരുകളാല്‍ ഞരമ്പുകള്‍ വരിയുന്നത്.
ബിംബദീര്‍ഘവും വിശാലതയും ആവശ്യവും അനുസരിച്ച് ശില്പിയുടെ യുക്താനുസരണം അളവുനിശ്ചയിച്ച് ശുഭദിനത്തില്‍ താന്ത്രികവിധിപ്രകാരം മണ്ണെടുക്കണം. മണ്ണ് ചവിട്ടിനടക്കാത്തതും വിസര്‍ജ്ജ്യവസ്തുക്കളാല്‍ അശുദ്ധിയാകാത്തതും ആയിരിക്കണം. അങ്ങനെയായതുകൊണ്ട് മേല്‍മണ്ണ് മാറ്റി അടിമണ്ണ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. മണ്ണെടുത്തുകഴിഞ്ഞാല്‍ അതിനെ കലക്കി അരിച്ചുണക്കി പൊടിയാക്കി പത്തുദിവസം നാല്പ്പാമരകഷായത്തിലും പത്തുദിവസം കരിങ്ങാലികഷായത്തിലുമായി ഇടേണ്ടതാണ്. കഷായശുദ്ധി വരുത്തിക്കഴിഞ്ഞാല്‍ മേല്‍പ്പറയപ്പെട്ട മരുന്നുപൊടികളുമായി മണ്ണിന്റെ നാലിലൊരുഭാഗം ചേര്‍ത്ത് വറ്റിച്ച് ത്രിഫലക്കഷായത്തിലിടണം.
യവം, ഗോതമ്പ്, ഉഴുന്നുപരിപ്പ് ഇവ മൂന്നും കാശാവിന്റെ ഇലയും ചേര്‍ത്തുപൊടിച്ചു മണലിന്റെ പകുതി ചേര്‍ത്ത് ഇളനീര്‍വെള്ളത്തിലിട്ടു പത്തുദിവസം സൂക്ഷിക്കണം. കൂടെ തിരുവട്ടാപ്പശയും ഗുല്ഗുലുവും കുന്തിരിക്കവും ചെഞ്ചല്യവും കൂട്ടിക്കലര്‍ത്തിയ പൊടി, മണലിന്റെ നാലിലൊരുഭാഗം ഇവ ചേര്‍ക്കണം. ഈ മിശ്രിതത്തെ പിന്നീട്‌ ഏഴുദിനങ്ങള്‍ പശുവിന്‍തൈരില്‍ സൂക്ഷിക്കുകയുംവേണം.
ചുക്ക്, കുരുമുളക്, തിപ്പലി, മഞ്ഞള്‍ ഇവ പൊടിച്ചു മേല്‍പ്പറഞ്ഞ മണ്ണില്‍ചേര്‍ത്ത് നെയ്യും പാലും തേനും കൂട്ടി മണ്ണു് നനച്ച് പ്ലാവിന്‍പശയും കൂവളപ്പശയും മണലിന്റെ നാലിലൊന്നും ചേര്‍ത്ത് ചന്ദനം, പൊന്നരിതാരം, കുങ്കുമം, കര്‍പ്പൂരം, അകില്‍, ഗോരോചനം ഇവ സമമായി പൊടിച്ച് മണലിന്റെ എട്ടിലൊന്നു ഭാഗം കണക്ക് വരുത്തി, കാശാവിന്‍ തൈലം, പൊന്ന്, വെളളി, ഗംഗാവൃത്തിക, ഗംഗാജലം, പുറ്റുമണ്ണ് ഇവ കിട്ടുന്ന അളവില്‍ ചേര്‍ത്ത് മുത്തുചിപ്പി, ശംഖ്, പുറ്റുമണ്ണ്, പ്ലാവിന്‍പശ ഇവയും ചകിരിനുറുക്കി അരിഞ്ഞതും മണലിന്റെ നാലിലൊന്ന് കൂട്ടി പശരൂപത്തിലാക്കി ആദ്യം നിര്‍മിക്കപ്പെട്ട ശൂലത്തിന്മേല്‍ പുരട്ടി ആകൃതിയും ഭംഗിയും വരുത്തി അല്പദിവസം പട്ടുകൊണ്ട് മൂടിയിടണം. വിഗ്രഹത്തിന്റെ ഉപരിതലം ഉറയ്ക്കുംവരെ അന്തരീക്ഷത്തിലെ പൊടിയും പ്രാണികളും പറ്റിപ്പിടിയ്ക്കാതിരിക്കുന്നതിനുവേണ്ടിയാണ് പട്ടുകൊണ്ട് മൂടിയിടാറുള്ളത്.
കരിനീലംപോലെയോ, ആറ്റിന്‍ചുക്കുപോലുള്ളതോ ആയ കറുത്തകല്ലുകളും, ആറ്റുമണല്‍, കോഴിപ്പരല് ‍ഇവ പൊടിച്ചുചേര്‍ത്ത്‌ കല്ക്കമുണ്ടാക്കി പ്ലാശിന്റെ ഇലയില്‍ കുഴച്ചുതേച്ച് അലങ്കാരങ്ങള്‍ വരുത്തി ചായക്കൂട്ടുകള്‍ നിര്‍മ്മിച്ച്‌ പുരട്ടിയാണ് കടുശര്‍ക്കരബിംബം പണിയുക.

ശ്രീപത്മനാഭസ്വാമിയുടെ കടുശര്‍ക്കരവിഗ്രഹത്തില്‍ മറ്റൊരു പ്രധാന പ്രത്യേകത കൂടിയുള്ളത് വിഷ്ണുവിന്റെ പ്രതിരൂപമായി പൂജിക്കപ്പെടുന്ന സാളഗ്രാമങ്ങള്‍ പന്തീരായിരത്തിയെട്ടെണ്ണം (12008) ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ്. പന്ത്രണ്ടു സാളഗ്രാമങ്ങള്‍ വൈഷ്ണവ ആചാരവിധിപ്രകാരം ഒരു സങ്കേതത്തില്‍ വച്ചാരാധിച്ചാല്‍ ആ സങ്കേതത്തിനു കാലക്രമേണ ഒരു മഹാക്ഷേത്രത്തിന്റെ ശക്തി ലഭ്യമാവുമെന്ന് ആഗമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ നൂറ്റാണ്ടുകളായി നിഷ്കര്‍ഷതയോടെ, വിപുലമായ വൈഷ്ണവാചാരങ്ങള്‍ പാലിച്ച് പന്തീരായിരത്തിയെട്ട് സാളഗ്രാമങ്ങള്‍ അടങ്ങുന്ന മൂലവിഗ്രഹമാകയാല്‍ പ്രസ്തുത ക്ഷേത്രം ആയിരം മഹാക്ഷേത്രങ്ങളുടെ ചൈതന്യവും ശക്തിയുമാണ് ആര്‍ജ്ജിക്കുന്നത്. ഇവിടം ഉള്‍ക്കൊള്ളുന്ന മഹിമ തെളിയിക്കുവാന്‍ ഈ ആശയം മാത്രം മതി. (നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്ന് ശേഖരിച്ച സാളഗ്രാമങ്ങള്‍ ‍അന്നത്തെ നേപ്പാള്‍ രാജാവാണ് തിരുവിതാംകൂറിലേക്ക് അയച്ചുകൊടുത്തത്.)
ബിംബ നിര്‍മ്മാണത്തിനുവേണ്ടിവരുന്ന കാലതാമസവും അധികച്ചിലവും മറ്റു ബുദ്ധിമുട്ടുകളും കണക്കിലെടുത്തിട്ടാകണം ഇന്ന് ഇത്തരം വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയോ പ്രതിഷ്‌ഠിക്കുകയോ ചെയ്യാത്തത്.

തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയ്‌ക്ക്‌ മഹാനിധിയെക്കാള്‍ മൂല്യം
ഭാരതത്തിലെ എന്നല്ല ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രമെന്ന്‌ ഇപ്പോള്‍ തെളിയുകയാണ്‌. മുപ്പത്തിമൂവായിരംകോടിരൂപയുടെ സ്വര്‍ണ്ണനിക്ഷേപം ഉള്ള തിരുപ്പതി വെങ്കിടാചലസ്വാമിക്ഷേത്രമാണ്‌ ഭാരതത്തിലെ ഏറ്റവും സമ്പത്തുള്ളക്ഷേത്രമെന്നാണ്‌ കരുതിയിരുന്നത്‌. ആ സമ്പന്നത ആ ക്ഷേത്രത്തിലും തിരുപ്പതിവെങ്കിടാചലപതിയുടെ വിഗ്രഹത്തിലും മാത്രമല്ല തീര്‍ത്ഥാടകപ്രവാഹത്തിലും ദൃശ്യമായിരുന്നു. ഇവിടെയാണ്‌ സമാനതകളില്ലാത്ത തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം സൂര്യതേജസോടെ വിളങ്ങുന്നത്‌. ലളിതമായി ജീവിതംനയിച്ച ശ്രീപത്മനാഭദാസന്മാരായ തിരുവിതാംകൂര്‍ രാജാക്കന്മാരെപ്പോലെതന്നെയായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബാഹ്യാഡംബരങ്ങളും. അതേസമയം നിഷ്‌ഠകളിലോ പൂജാദികര്‍മ്മങ്ങളിലും ഒരുവിട്ടുവീഴ്‌ചയും ഇല്ലതാനും.
വളരെവിശാലമായ ചുറ്റമ്പലമുള്ള ഈ ക്ഷേത്രത്തില്‍ അതിന്റെ പ്രശസ്‌തിയ്‌ക്കനുസരിച്ച്‌ തീര്‍ത്ഥാടകര്‍ എത്തിയിരുന്നോ എന്നും സംശയമാണ്‌. എന്നാല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രം ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ അതിപ്രധാനമായ സ്ഥാനം ലഭിക്കുന്നതിന്‌ പുതിയ കണ്ടെത്തല്‍കാരണമാകുമെന്ന്‌ഉറപ്പാണ്‌.

ഇതുവരെ കണ്ടെത്തിയ നിധിയുടെ കണക്കനുസരിച്ച്‌ ഇനിയുള്ള അറകള്‍കൂടി തുറക്കുമ്പോള്‍ മൊത്തം ഒരുലക്ഷംകോടി രൂപയുടെയെങ്കിലും നിധി ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌. ഇതിന്റെ പുരാവസ്‌തുമൂല്യംകൂടി കണക്കാക്കുമ്പോള്‍ അത്‌ രണ്ടോമൂന്നോലക്ഷംകോടിയായി വര്‍ദ്ധിക്കുകയും ചെയ്യും. ഈ അളവറ്റ സമ്പത്തിന്‌ ഉടമയായിരുന്ന ശ്രീപത്മനാഭസ്വാമിയുടെ ദാസന്മാരായി നാടുഭരിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയുടെ മൂല്യം ഇപ്പോള്‍ കണ്ടെടുത്ത നിധിയേക്കാള്‍ വലുതാണ്‌.

`ധര്‍മ്മമാണ്‌ കുലദൈവം’ എന്നതാണ്‌ തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര. ധര്‍മ്മം ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സമ്പത്താണ്‌. ധര്‍മ്മത്തില്‍ മുറുകെപിടിച്ചാകണം രാജാവും പ്രജകളും ജീവിക്കേണ്ടത്‌ എന്നതാണ്‌ ആര്‍ഷ പാരമ്പര്യം. അത്‌ അടിമുടി പിന്‍തുടര്‍ന്ന രാജവംശമാണ്‌ തിരുവിതാംകൂറിലേത്‌. എല്ലാം ശ്രീപത്മനാഭന്‌ സമര്‍പ്പിച്ച `തൃപ്പടിദാന’ത്തിനുശേഷം ശ്രീപത്മനാഭ ദാസന്മാരായി നാടുഭരിച്ച മഹനീയ പാരമ്പര്യമാണ്‌ തിരുവിതാംകൂര്‍ രാജവംശത്തിന്റേത്‌.

രാജഭരണം അവസാനിക്കുകയും മുന്‍രാജാക്കന്മാര്‍ക്ക്‌ നല്‍കിവന്ന `പ്രിവിപഴ്‌സ്‌’ നിര്‍ത്തലാക്കുകയും ചെയ്‌ത്‌ പതിറ്റാണ്ടുകള്‍കഴിഞ്ഞിട്ടും തിരുവിതാംകൂര്‍ രാജവംശം നാട്ടുകാരെ സംബന്ധിച്ച്‌ ഇന്നും രാജകുടുംബം തന്നെയാണ്‌. ഈ ആത്മബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചവര്‍ക്കുള്ള മറുപടികൂടിയാണ്‌ പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന്‌ കണ്ടെടുത്ത വിലമതിക്കാനാകാത്ത നിധി. പത്മനാഭന്റെ `നാലുചക്രം’ വാങ്ങുന്നത്‌ മുജ്ജന്മസുകൃതമായാണ്‌ കരുതിയിരുന്നത്‌. എങ്ങനെയായിരിക്കണം നാടിന്റെ നിധിസൂക്ഷിക്കേണ്ടതെന്നതിന്‌ മാതൃകകൂടിയാണ്‌ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേത്‌.

നാടുഭരിക്കുന്നവര്‍ക്ക്‌ കരുതല്‍വേണം എന്നതിന്‌ തെളിവാണ്‌ രാജകുടുംബം കാണിച്ചുതന്നിരിക്കുന്ന മാതൃക. ജനകീയ ഭരണത്തില്‍ കമ്മിയില്ലാതെ ഒരു ബഡ്‌ജറ്റ്‌പോലും അവതരിപ്പിക്കാന്‍ കഴിയാത്ത രാഷ്‌ട്രീയ യജമാനന്മാരെ ഇളിഭ്യരാക്കുന്നതാണ്‌ രാജഭരണത്തിന്റെ ഈ കരുതല്‍ധനം. `രാജാവ്‌ പ്രത്യക്ഷദൈവം’ എന്ന്‌ കരുതിയിരുന്ന ഒരു കാലത്തെ സാക്ഷ്യപത്രമാണ്‌ ശ്രീപത്മനാഭക്ഷേത്രത്തിന്റെ നിലവറകള്‍ തുറന്നുകാട്ടുന്നത്‌. ജനങ്ങളെ ഭരിക്കുന്നവര്‍ സത്യസന്ധരും ധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരുമായിരിക്കണം എന്നതിന്‌ തെളിവാണ്‌ ഇത്‌.

2ജി സ്‌പെക്‌ട്രം ടെലികോം കുംഭകോണത്തില്‍ ഒരുലക്ഷത്തി എണ്‍പത്തിആറായിരംകോടി രൂപയുടെ അഴിമതിനടന്നു എന്ന്‌ സി.എ.ജി തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആ തുകയുടെ വലുപ്പം മനസ്സിലാക്കാന്‍ കഴിയാതിരുന്നവര്‍ക്ക്‌ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയുടെ വൈപുല്യം താരതമ്യപ്പെടുത്തുമ്പോള്‍ ജനകീയഭരണത്തില്‍ ജനങ്ങളുടെ സ്വത്ത്‌ കട്ടുമുടിക്കുന്നതിന്റെ വലുപ്പം ബോദ്ധ്യമാകും.

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ ജനങ്ങളോട്‌ മാത്രമല്ല ശ്രീപത്മനാഭനോടും സത്യസന്ധതപുലര്‍ത്തണമായിരുന്നു. നാട്ടില്‍ പട്ടിണി ഉണ്ടായ ഒരു കാലഘട്ടത്തില്‍ ഈ നിധിയില്‍നിന്ന്‌ കുറേ എടുത്ത്‌ അന്നത്തെ അടിയന്തിരഘട്ടം തരണംചെയ്‌തെങ്കിലും അതിന്റെ പലിശ മാസാമാസം നിധിയില്‍ മുതല്‍കൂട്ടിയിരുന്നു. മാത്രമല്ല എടുത്ത സ്വര്‍ണ്ണം അതേമൂല്യത്തില്‍ തിരികെ നിധിയില്‍ വയ്‌ക്കുകയും ചെയ്‌തു. ഇത്‌ ധര്‍മ്മമാണ്‌ കുലദൈവം എന്നതിന്‌ പ്രവൃത്തിയിലൂടെ ഉള്ള തെളിവാണ്‌.

നൂറ്റാണ്ടുകളായി തുറക്കാതിരുന്ന അറയ്‌ക്കുള്ളില്‍ അമൂല്യമായ നിധിശേഖരമുണ്ടെന്ന്‌ രാജകുടുംബത്തിന്റെ തലപ്പത്തുള്ളവര്‍ക്ക്‌ അറിയാമായിരുന്നിരിക്കാം. എന്നാല്‍ ഇതിനെക്കുറിച്ച്‌ ജനങ്ങള്‍ അത്ര ബോധവാന്മാരല്ലായിരുന്നു. എല്ലാം വെളിവായ സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച്‌ ആശങ്ക രൂപപ്പെടുകയാണ്‌. അത്‌ പരിഹരിക്കുക എന്നത്‌ സര്‍ക്കാരിന്റെ ബാദ്ധ്യതയുമാണ്‌.

പത്മനാഭന്റെ നിധിയിലെ ഒരു കഴഞ്ചുപോലും അവിടെനിന്ന്‌ മാറ്റാനോ മറ്റുകാര്യങ്ങള്‍ക്ക്‌ വിനിയോഗിക്കാനോ ആര്‍ക്കും അവകാശമില്ല. നൂറ്റാണ്ടുകളായി സംരക്ഷിച്ചുവന്ന പൈതൃക സ്വത്തുമാത്രമല്ല ഇത്‌. മറിച്ച്‌ ഭക്തിയും വിശ്വാസവുമൊക്കെ കൂടികലര്‍ന്ന ഒന്നുകൂടിയാണ്‌. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമിയുടെ നിധിയില്‍ കണ്ണുനട്ടുകൊണ്ട്‌ എന്തെങ്കിലും നടപടിക്കു മുതിര്‍ന്നാല്‍ അത്‌ ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല എന്നുമാത്രമല്ല അതിനുമുതിരുന്നവര്‍ക്ക്‌ വലിയ വിലയും നല്‍കേണ്ടിവരും. ശ്രീപത്മനാഭസ്വാമി എല്ലാം കാണുന്നുണ്ട്‌, എല്ലാം അറിയുന്നുമുണ്ട്‌; ഇത്‌ ആരും മറക്കരുത്‌.




എല്ലാം ശ്രീപദ്മനാഭന് കാണിക്ക;

ഒന്നും മോഹിക്കാതെ രാജവംശം

പദ്മനാഭസ്വാമിക്ഷേത്രത്തിലെ പണം പ്രധാനമായും തിരുവിതാംകൂര്രാജവംശത്തില്
നിന്നും വന്നുചേര്ന്നതാണെന്നു വിശ്വസിക്കുന്നതില്തെറ്റില്ല. രാജാക്കന്മാര്
രാജ്യം ഉള്പ്പെടെ എല്ലാം ശ്രീപദ്മനാഭനു നല്കി ദാസന്മാര്ആയി ആണല്ലോ രാജ്യം
ഭരിച്ചത്.

1. വസ്തുവകകള്ക്ക് വേണ്ടതരത്തില്ആധുനിക രീതിയില്ഉള്ള സുരുക്ഷ ഉറപ്പാക്കണം.

2. സമ്പത്ത്  അധികം ആളുകളും പേടിക്കുന്നപോലെ ഗവണ്മെന്റ് എടുത്ത്
പുട്ടടിക്കില്ല എന്നു ഉറപ്പാക്കാം.

4. നമ്മുടെ സമ്പന്നകാലത്തെപ്പറ്റി നമ്മളേയും ലോകത്തേയും ഓര്മപ്പെടുത്താം.
ലോക പൈതൃക സ്ഥാനമായി തിരഞ്ഞെടുക്കപ്പെടാനും അങ്ങനെ ഗവേഷകരുടെയും
ഭക്തജനങ്ങളുടെ യും ശ്രദ്ധ ആകര്ഷിക്കാനും ഇതുകൊണ്ട് സാധിക്കും.

 നമ്മുടെ പൈതൃകസമ്പത്ത് ആരും തട്ടിക്കൊണ്ടുപോകാതെ ഇക്കാലമത്രയും സൂക്ഷിച്ചതിന്  നമുക്ക് തിരുവിതാംകൂര്രാജകുടുംബത്തോടും പദ്മമനാഭസ്വാമിയോടും നന്ദി പറയണം.
കഴിഞ്ഞ ആയിരം വര്ഷത്തിനിടയില്നമ്മുടെ പുരാതന  ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ശരാശരി മുസ്ലീം രാജാക്കന്മാരുടെ  ഒരു വിനോദം  ആയിരുന്നു. കൊളോണിയല്ശക്തികളും അല്ലാത്തവരും ഇത് ഒരുപോലെ  ചെയ്തിട്ടും ഉണ്ട്. കൊളോണിയല്കാലത്തെ ബ്രിട്ടനില്ആകട്ടെ കോളനികളില്  നിന്നും ഇങ്ങനെ കിട്ടുന്ന നിധി എണ്ണി തിട്ടപ്പെടുത്തി ഇഗ്ലണ്ടിലേക്കയയ്ക്കാന്  ഒരു ഡിപ്പാര്ട്ടുമെന്റുതന്നെ ഉണ്ടായിരുന്നു. കണ്ണില്ചോരയില്ലാത്തവരുമായ  ഇവരുടെ  കണ്ണില് നിധിപെടാതിരുന്നതിന്റെ പ്രധാനകാരണം നമ്മുടെ രാജാക്കന്മാരുടെ  അതീവ ലളിതമായ ജീവിതരീതി ആയിരുന്നിരിക്കണം. വലിയ കൊട്ടാരങ്ങള്ഇല്ലാതെ, വമ്പന്‍  ആഘോഷങ്ങള്ഇല്ലാതെ സ്വര്ണം പാകിയ വസ്ത്രങ്ങള്ഇല്ലാതെ, രത്നം പതിപ്പിച്ച  സിംഹാസനമോ കിരീടമോ ഇല്ലാതെയിരുന്ന നമ്മുടെ രാജാവിനെ കണ്ടപ്പോള് പാവത്തിന്റെ  അടുത്ത് വല്യ നീക്കിയിരിപ്പൊന്നും ഇല്ല എന്ന് കൊളോണിയല്അധികാരികള്ക്ക്  തോന്നിക്കാണണം. അല്ലെങ്കില് നിധിയൊക്കെ ഇപ്പോള്കോഹിനൂര്രത്നംപോലെ Tower of London നില്കാഴ്ചവസ്തു ആയേനെ.

പദ്മനാഭ സ്വാമി ക്ഷേതത്രതോട് കിടപിടിക്കുന്ന സമ്പത്ത് ഉണ്ടായിരുന്ന മറ്റൊരു
ക്ഷേത്രമായിരുന്നു ഗുജറാത്തിലെ സോമനാഥ ക്ഷേത്രം .അവിടെ 11 തവണ മുസ്ലീം ആക്രമണം  നടന്നു..എല്ലാ സ്വത്തും ഇസ്ലാമിക ഭീകരര്കൊണ്ടുപോയി.അതുപോലെ കാശി വിശ്വനാഥ  ക്ഷേതം , മധുര മീനാക്ഷി ക്ഷേത്രം,നമ്മുടെ ഭാരതത്തിലെ ഒട്ടുമുക്കാല്പുരാതന  ക്ഷേത്രവും മുസ്ലീങ്ങള്കൊള്ളയടിച്ചു.. പദ്മനാഭ സ്വാമി  ക്ഷേത്രവും ടിപ്പു  എന്ന മുസ്ലീം മത ഭീകരന്രണ്ടു തവണ ആക്രമിച്ചിട്ടുണ്ട്..പക്ഷെ അവിടെയാണ്  നമ്മള്നമ്മുടെ പൂര്വികരോട് നന്ദി പറയേണ്ടത്..ക്ഷേത്രത്തിലെ വലിയ വിഗ്രഹം  അവര്കരി രൂപത്തിലുള്ള ഏതോ മിശ്രിതം പുരട്ടി.അങ്ങനെ വിഗ്രഹം കറുത്ത  നിറമായി.. നിറം 300 വര്ഷത്തിനു ശേഷം 7 വര്ഷം മുന്പാണ് പുറം ലോകം അറിഞ്ഞത്.  വിഗ്രഹം ശുദ്ധമായ gold പൂശിയതാണെന്ന്. ഇപ്പോഴും പദ്മനാഭ സന്നിതിയില്പോയാല്കാണാം ടിപ്പു എന്ന മുസ്ലീം മത ഭീകരന്അവിടത്തെ പുരാതന ക്ഷേത്ര  ശിലകലോടുള്ള   പക തീര്ത്തത്  . 

കൊല്ലൂര്മൂകാംബിക ക്ഷേത്രത്തിലും വിശേഷ ദിവസങ്ങളില്ദേവിയെ ചാര്ത്തുന്ന ഒരു വജ്ര മാലയുണ്ട്..50 കോടിയില്പരം രൂപ വിലയുള്ളത്..അതും 1890 ഇല്‍  മുസ്ലീങ്ങള്പാകിസ്ഥാനിലേക്ക് കടത്തികൊണ്ടു പോയി..പിന്നെ അത് പാകിസ്താനിലെ റാവല്പിണ്ടിയില്നിന്നും ഹിന്ദുക്കളുടെ കൈകരുതില്നമുക്ക് തിരിച്ചു കിട്ടി..അത് പോലെ വര്ഷങ്ങളായി തിരുവിതാംകൂര്രാജകുടുംബം പൈത്ര്ക സമ്പത്ത് നമുക്കായി എല്ലാവരില്നിന്നും സംരക്ഷിച്ചു..ഇനി അത് ഒരു കോട്ടവും തട്ടാതെ സംരക്ഷിക്കേണ്ട ചുമതല ഓരോ ഹിന്ദുവിന്റെയും കടമയാണ്..ജീവന്കൊടുത്തായാലും..കാശി വിശ്വനാഥ ക്ഷേത്രം മുസ്ലീങ്ങളില്  നിന്നും വീണ്ടെടുത്ത്പുനനിര്മിച്ചത് ആരുടേയും കാരുണ്യം കൊണ്ടല്ല..മഹാരാഷ്ട്രയിലെ ഹിന്ദുക്കള്ആയുധവുമായി ചെന്നാണ്..

ഇനിയെങ്കിലും ഓര്ക്കുക..ഭാരതത്തിലെ ഇങ്ങേയട്ടതുള്ള തിരുവിതാംകൂര്എന്ന കൊച്ചു ഹിന്ദു  രാജ്യത്തിന് ഇത്രയും സമ്പത്ത് ഉണ്ടായിരുന്നുവെങ്കില്ഭാരതം ഭരിച്ച നമ്മുടെ പൂര്വികരായ ഹിന്ദു ചക്രവര്ത്തിമാരുടെ കാലത്ത് നമ്മുടെ രാജ്യം എത്ര സമ്പന്ന മായിരുന്നു... പണമൊക്കെ എവിടെ പോയി ..ആരൊക്കെ കൊണ്ട് പോയി.. നമ്മുടെ നാട്ടിലെ മുസ്ലീങ്ങള്ക്ക് അതിന്റെ ഉത്തരം പറയാന്സാധിക്കുമോ..തീര്ച്ചയായും അവര്അതിന്റെ മറുപടി പറയണം..

തമിഴ്നാട്ന്റെ അടയാളം മധുര മീനാക്ഷി ക്ഷേത്രം ആണ്.. 
അത് പോലെ കേരളവും പദ്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്റെ emblem ആക്കണം..

ഒരുകാര്യം കൂടി ആലോചിച്ചുനോക്കൂ...,.   പുതുപ്പണക്കാരായ സ്വന്തം ബന്ധുക്കളും  മിത്രങ്ങളും നാടെമ്പാടും കൊടിമരവും ശ്രീകോവിലും സ്വര്ണം പൂശി ഗമകാണിക്കുന്ന  കാലത്ത് അളവില്ലാതിരുന്ന സ്വര്ണത്തിന്റെയും അമൂല്യമായ നിധിയുടെയും പുറത്ത് അനന്തന്റെ മുകളില്ചാരിക്കിടന്ന് നമ്മുടെ പത്മനാഭസ്വാമി എത്രകുലുങ്ങിച്ചിരിച്ചിരിക്കണം!



ശ്രീപത്മനാഭസ്വാമിക്ഷേത്രം 

www.koottam.com/forum/topics/784240:Topic:34568929?commentId=784240%3AComment%3A34599155


ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല



Sunday, June 26, 2011

കൊട്ടിയൂർ ക്ഷേത്രം-കണ്ണൂർ ജില്ല


കൊട്ടിയൂർ ക്ഷേത്രം
വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്‌. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്ഇവിടെ വൈശാഖ മഹോത്സവം നടക്കുന്നത്‌. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്, കർണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളിൽ നിന്ന് ഒരു പാട്തീർത്ഥാടകർ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. വയനാടൻ ചുരങ്ങളിൽനിന്ന്ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത്തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്കൊട്ടിയൂർ എന്നാണ്വിശ്വാസം. വടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ക്ഷേത്രത്തിനുണ്ട്‌.

മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളിൽ) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു.

തവിഞ്ഞാൽഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു.

ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തിൽ നെയ്യഭിഷേകം, ഇളനീർ അഭിഷേകം എന്നിവയാണ് ചടങ്ങുകളിൽ നടക്കുക.

വെള്ളത്തിന്നടുവില്താല്കാലികമായ ശ്രീകോവില്- അക്കരെ കൊട്ടിയൂര്

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം- കണ്ണൂര്‍ ജില്ല.


തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

കേരളത്തിലെ കണ്ണൂര്ജില്ലാ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റര്ദൂരെയാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പ്രശസ്തമായ തളിപ്പറമ്പ് പട്ടണത്തിന് അടുത്താണ് ക്ഷേത്രം. ശംബര മഹര്ഷിയുടെ ഓര്മ്മയ്ക്കായി തിരു ശംബര എന്ന പേരില്നിന്നാണ് തൃച്ചമ്പരം ക്ഷേത്രത്തിനു പേരു വന്നത് എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണന്‍‍ ആണ്. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങള് അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളില്വെച്ച് ചുവര്ച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ക്ഷെത്രത്തിന്റെ മതിലുകളില്കാണാം. തൃച്ചമ്പരം ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങള്ഉണ്ട്. ക്ഷേത്രത്തിലെ ദുര്ഗ്ഗയുടെ ക്ഷേത്രം നാലുവശവും വെള്ളം കൊണ്ടു ചുറ്റപ്പെട്ടതാണ്.

ഇവിടത്തെ വാര്ഷികോത്സവം ഒരു വര്ണാഭമായ ഉത്സവമാണ്. രണ്ട് ആഴ്ച നീണ്ടു നില്ക്കുന്ന ഉത്സവം മലയാള മാസം കുംഭം 22-നു ആണ് ആരംഭിക്കുക. (സാധാരണയായി മാര്ച്ച് 6-നു) കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുക. മീനം 6-നു (സാധാരണയായി മാര്ച്ച് 20-നു) ഉത്സവ സമാപ്തി കുറിച്ച് കൊടിപിരിയല്നടക്കുന്നു. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളില് തൃച്ചമ്പ്രം ക്ഷേത്രത്തില്നിന്നും 1 കിലോമീറ്റര്അകലെയുള്ള പൂക്കോത്ത് നടയില് തിടമ്പു നൃത്തം നടക്കുന്നു. (ശ്രീ കൃഷ്ണന്റെയും ബലരാമന്റെയും തിടമ്പുകളേറ്റിക്കൊണ്ട് നടത്തുന്ന ഒരു നൃത്തം).

Monday, June 20, 2011

മഹത് വചനങ്ങള്‍

മഹത് വചനങ്ങള്‍ 


സംയമനം ഭീരുത്വം അല്ല.
അത്  ധീരതയണ്.
അതാണ് ഹിന്ദുത്വം. 

Sunday, June 19, 2011

അഗസ്ത്യ പര്‍വ്വതത്തില്‍ മുനിരൂപം തെളിയുന്നു


അഗസ്ത്യ പര്‍വ്വതത്തില്‍ മുനിരൂപം തെളിയുന്നു











തിരുവനന്തപുരം : തെക്കേ ഇന്ത്യയിലെ കൈലാസമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന അഗസ്ത്യ പര്‍വ്വതത്തിന്റെ കൊടുമുടിയായ കൂറ്റന്‍ പാറയില്‍ അഗസ്ത്യമുനിയുടെ രൂപം തെളിയുന്നത്‌ കൗതുകമായി.
ചെങ്കുത്തായ പാറയുടെ അകലെ നിന്നുള്ള കാഴ്ചയിലാണ്‌ അഗസ്ത്യന്റെ മുടിയും താടിയും കണ്ണും കാലും കയ്യും കുടവയറും കമണ്ഡലുവുമൊക്കെ പ്രകൃതിദത്തമായി രൂപം പ്രാപിച്ചതായി അനുഭവപ്പെടുന്നത്‌.
പന്ത്രണ്ടുവര്‍ഷമായി തുടര്‍ച്ചയായി അഗസ്ത്യാര്‍ കൂടത്തിലേക്ക്‌ തീര്‍ത്ഥയാത്ര നടത്തുന്ന ഡോ. മഹേഷ്‌ കിടങ്ങലിനും സംഘത്തിനും ബോധ്യപ്പെട്ട രൂപത്തില്‍ നേര്‍രേഖ ചമച്ചതിന്റെ ദൃശ്യമാണിത്‌.

Kadappad: JANMABHUMI DAILY
http://www.janmabhumidaily.com/jnb/?p=969


Friday, June 17, 2011

ഹിന്ദുത്വ സാംസ്‌കാരിക വേദി ( HSV ) എന്ന വേദിയുടെ സ്ഥാപകന്‍ , കോ - ഒര്ടിനെട്ടെര്‍ ,

1966 സെപ്റ്റംബര്‍ മാസം 30 ന് ഇടത്തട്ട തറവാട്ടില്‍ ജനനം .
അത്തിയൂര്‍ ചാമ്പിരാണി രാഘവന്റെയും ഇടത്തട്ട പത്മാവതിയുടെയും അഞ്ച് മക്കളില്‍ ഏറ്റവും ഇളയവന്‍ . ഒന്നാം ക്ലാസ്സ്‌ മുതല്‍ നാലാം ക്ലാസ്സ്‌ വരെ തലശ്ശേരി സെക്രെറ്റ് ഹാര്‍ട്ട് ( കോണ്‍വെന്റ് ) സ്ക്കൂളിലും തുടര്‍ന്ന് സെന്റ്‌ ജോസഫ്‌ സ്ക്കൂളില്‍ ഏഴ്വരെയും തുടര്‍ന്ന് അയ്യലത്ത് യു .പി . സ്ക്കൂളിലും തലശ്ശേരി ബി .ഇ .എം .പി .സ്ക്കൂളിലും എസ്‌.എസ്‌.എല്‍ .സി . വിദ്യാഭ്യാസം .
ജീവിതമാര്‍ഗമായി എല്‍ .ഐ . സി എജെന്റ് എന്ന ജോലിയും , ആധ്യാത്മിക- ചരിത്ര -സാംസ്‌കാരിക പുസ്തക വില്‍പ്പന ശാല (ജയ്ഹിന്ദ്‌ ബുക്സ് ) നടത്തുന്നു .
പഠിക്കുന്ന കാലത്ത് തന്നെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ .എസ്‌ .യു വിലൂടെ പ്രവര്‍ത്തനം ആരംഭിച്ചു . തുടര്‍ന്ന് ദേശീയ പ്രസ്ഥാനം ആയ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (RSS ) പ്രവര്‍ത്തകന്‍ ആയി . സംഘത്തിന്റെ വിവിധ ചുമതലകള്‍ നിര്‍വഹിച്ചു കൊണ്ട് തന്നെ ഇരിക്കുന്നു .
 നിലവില്‍ ( 2011 ഇല്‍) :

RSS തിരുവങ്ങാട് മണ്ഡല്‍ ബൌതിക് ശിക്ഷന്‍ പ്രമുഖ് ,

കുഴിപ്പങ്ങാട് സേവാ സമിതി രക്ഷാധികാരി 

ഹിന്ദുത്വ സാംസ്‌കാരിക വേദി ( HSV ) എന്ന വേദിയുടെ സ്ഥാപകന്‍ , 
കോ - ഒര്ടിനെട്ടെര്‍ ,

ഭാരതീയ മസ്ദൂര്‍ സംഘം ( BMS ) എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ തലശ്ശേരി പ്രസിഡണ്ട്‌ ,

ഇടത്തട്ട തറവാട് പരിപാലന സമിതി സിക്രെട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നു .




ഗ്രാമസ്യ സേവയാ നൂനം
സേവാ ദേശസ്യ സിദ്ധതി
ദേശസേവാ ഹി ദേവസ്യ
സേവാ ത്ര പരമാര്‍ത്ഥത:

അര്‍ഥം:-വാസ്തവത്തില്‍ ഗ്രാമസേവനത്തിലൂടെ മാത്രമേ ദേശസേവനം സാധ്യമാകൂ.......
അതുപോലെ ദേശസേവനമാണ് യഥാര്‍ത്ഥത്തിലുള്ള ഈശ്വരസേവനം.......


e mail ; hindutwakerala@gmail.com